India

ബിജെപിക്ക് അധ്യക്ഷനെ കണ്ടെത്താനാകുന്നില്ലെന്ന് അഖിലേഷ്; തെരഞ്ഞെടുപ്പ് കുടുംബത്തില്‍ നിന്നല്ലെന്ന് അമിത് ഷാ; പൊട്ടിച്ചിരി പടര്‍ത്തി സംവാദം

ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിക്ക് സ്വന്തമായൊരു അധ്യക്ഷന്‍ ഇല്ലെന്നായിരുന്നു പരിഹാസ ചിരിയോടെയുള്ള അഖിലേഷ് യാദവിന്റെ പരാമര്‍ശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൂടേറിയ വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ പൊട്ടിച്ചിരി പടര്‍ത്തി അഖിലേഷ് യാദവ് - അമിത് ഷാ സംവാദം. ബിജെപി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ പരാമര്‍ശമാണ് സാഹചര്യത്തിന് വഴിയൊരുക്കിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിക്ക് സ്വന്തമായൊരു അധ്യക്ഷന്‍ ഇല്ലെന്നായിരുന്നു പരിഹാസ ചിരിയോടെയുള്ള അഖിലേഷ് യാദവിന്റെ പരാമര്‍ശം. അഖിലേഷിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷ ബെഞ്ചില്‍ പോലും അമ്പരപ്പുണ്ടാക്കി. ഇതിന് മറുപടി പറയാന്‍ എഴുന്നേറ്റ ബിജെപി നേതാവ് അമിത് ഷായ്ക്കും ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല.

'അഖിലേഷ് ജി നിറഞ്ഞ ചിരിയോടെ ഒരു പരാമര്‍ശം നടത്തി. ഞാനും അതേ രീതിയില്‍ പ്രതികരിക്കും. ഈ സഭയില്‍ നമ്മുടെ എതിര്‍വശത്ത് ഇരിക്കുന്ന പാര്‍ട്ടികളുടെയെല്ലാം ദേശീയ പ്രസിഡന്റുമാര്‍ അഞ്ച് കുടുംബാംഗങ്ങളില്‍ നിന്ന് മാത്രം തിരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നാല്‍ ബിജെപിയില്‍ അങ്ങനെയല്ല പാര്‍ട്ടിയില്‍, 12-13 കോടി അംഗങ്ങളുണ്ട്. അതിലൊരാളാകണം അധ്യക്ഷന്‍. അതിനാല്‍ സ്വാഭാവികമായും സമയമെടുക്കും,' എന്നായിരുന്നു അമിത് ഷായുടെ മറുപടി. ''നിങ്ങളുടെ കാര്യം തന്നെയെടുക്കാം. നിങ്ങള്‍ക്ക് അധികം സമയം എടുക്കേണ്ട. നിങ്ങള്‍ തന്നെ അടുത്ത 25 വര്‍ഷവും പാര്‍ട്ടിയുടെ പ്രസിഡന്റ് ആയി തുടരും.'' അമിത് ഷാ ചിരിച്ചുകൊണ്ട് പറഞ്ഞു.

Waqf Bill: 'ആരാധനാലയങ്ങള്‍ നിയന്ത്രിക്കില്ല, പള്ളി ഭരണത്തില്‍ ഇടപെടില്ല'; വഖഫ് ബില്‍ ലോക്‌സഭയില്‍

ജെപി നദ്ദ കേന്ദ്ര സര്‍ക്കാരില്‍ മന്ത്രിയായി ചുമതലയേറ്റതോടെ ബിജെപി ദേശീയ അധ്യക്ഷപദവി പത്ത് മാസത്തോളമായി ഒഴിഞ്ഞുകിടക്കുകയാണ്. ഇക്കാര്യമായിരുന്നു അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT