Nitish Kumar ഫയൽ
India

ബിഹാര്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം, അഞ്ചും തൂത്തുവാരി; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് നാലു പ്രതിപക്ഷ എംഎല്‍എമാര്‍

ബിഹാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളിലും വിജയിച്ച് എന്‍ഡിഎ

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളിലും വിജയിച്ച് എന്‍ഡിഎ. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എന്‍ഡിഎ നാലുപേരുടെ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നിരയിലെ 41 എംഎല്‍എമാരില്‍ നാലുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് അഞ്ചാമത്തെ സ്ഥാനാര്‍ഥിയെയും വിജയിപ്പിച്ച് അട്ടിമറി വിജയം നേടാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചത്.

ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാര്‍, ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍, കേന്ദ്രമന്ത്രി രാം നാഥ് താക്കൂര്‍, ബിജെപി നേതാവ് ശിവേഷ് കുമാര്‍, രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം) നേതാവ് ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് എന്‍ഡിഎ മുന്നണിയില്‍ നിന്ന് വിജയിച്ച അഞ്ച് പേര്‍. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് കേന്ദ്രമന്ത്രിസഭയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് നിതീഷ് കുമാര്‍.

എന്‍ഡിഎ തങ്ങളുടെ 202 അംഗങ്ങളും വോട്ട് ചെയ്യുമെന്ന് ഉറപ്പാക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നുള്ള മൂന്ന് പേരും ആര്‍ജെഡിയില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടെ പ്രതിപക്ഷ ക്യാമ്പില്‍ നിന്നുള്ള നാല് പേരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഇതോടെ വോട്ടെടുപ്പില്‍ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 37 ആയി. നാലു പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് രണ്ടാം മുന്‍ഗണനാ വോട്ടെണ്ണലില്‍ എന്‍ഡിഎയുടെ കാര്യം എളുപ്പമാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Bihar RS polls: NDA sweeps all 5 seats as 4 RJD-Cong MLAs abstain from voting

'24 മണിക്കൂര്‍' ചോദ്യത്തോട് രോഷം പ്രകടിപ്പിച്ച് വി ഡി സതീശന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നില്ല, നാളെയെന്ന് സണ്ണി ജോസഫ്

നബാർഡ് ഫിനാൻഷ്യൽ സർവീസസിൽ ടെലി കോളർ- കസ്റ്റമർ സർവീസ് ഓഫീസർ ഒഴിവുകൾ, ബിരുദധാരികൾക്ക് അപേക്ഷിക്കാം

'നിയമങ്ങൾ കായിക വികസനത്തിന് തടസമാകരുത്; കേരള ക്രിക്കറ്റിന് ഇളവുകൾ നൽകിയപ്പോൾ പിറന്നത് മികച്ച ​ഗ്രൗണ്ടുകൾ'

'തെങ്ങിന്‍ തോപ്പ്' പുതിയ ചിഹ്നം; 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

അഞ്ചു വര്‍ഷത്തിനകം പലിശ വരുമാനമായി മാത്രം 11 ലക്ഷം രൂപ; കോമ്പൗണ്ടിങ് ഇഫക്ട്, അറിയാം ഈ സ്‌കീം

SCROLL FOR NEXT