blast at illegal coal mine in Meghalaya 18 killed 
India

മേഘാലയയില്‍ ഖനി അപകടം, 18 മരണം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ തങ്സ്‌കു മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ അപകടം നടന്നത്

സമകാലിക മലയാളം ഡെസ്ക്

ഷില്ലോങ്: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 18 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ തങ്സ്‌കു മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ അപകടം നടന്നത്. സ്‌ഫോടന സമയത്ത് ഖനിക്കുള്ളിലുണ്ടായിരുന്ന തൊഴിലാളികളുടെ കൃത്യമായ എണ്ണം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. പരുക്കേറ്റവരെ ഷില്ലോങ്ങിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ മേഘാലയ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജസ്റ്റിസുമാരായ എച്ച് എസ് തങ്ഖീവ്, ഡബ്ല്യു ഡിയെങ്ഡോ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. അനധികൃത ഖനനത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വിഷയത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവര്‍ ഫെബ്രുവരി 9 ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

അനധികൃത ഖനന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഖനി ഉടമകളെയും ഓപ്പറേറ്റര്‍മാരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് കോടതിയുടെ നിര്‍ദേശം. പരിക്കേറ്റവര്‍ക്കും പരിക്കേറ്റവര്‍ക്കും കഴിയുന്നത്ര അടിയന്തര സഹായവും വൈദ്യസഹായവും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇടപെടലില്‍ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

ദേശീയ ഹരിത ട്രൈബ്യൂണലും, സുപ്രീം കോടതിയും നിരോധിച്ച റാറ്റ് ഹോള്‍ മാതൃകയില്‍ പ്രവര്‍ത്തിച്ച ഖനിയിലാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്‍ക്കരി പുറത്തെടുക്കുന്നതിനായി ഒരാള്‍ക്ക് മാത്രം കടന്നുചെല്ലാന്‍ കഴിയുന്ന 3-4 അടി മാത്രം ഉയരമുള്ള ഇടുങ്ങിയ തുരങ്കങ്ങള്‍ നിര്‍മിക്കുന്ന രീതിയാണ് റാറ്റ് ഹോള്‍ ഖനനം. ഇത്തരം ഖനനം പരിസ്ഥിതിക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2014ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ മേഘാലയയില്‍ റാറ്റ് ഹോള്‍ ഖനനം നിരോധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതിയും ഈ നിരോധനം ശരിവച്ചിരുന്നു.

Eighteen people were killed and one person was injured in a suspected dynamite blast at an illegal coal mine in Meghalaya on Thursday morning, marking one of the biggest coal mine tragedies in the coal-rich state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്, വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് മുതല്‍

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം; ജോസ് കെ മാണി നയിക്കും

ലഹരിമരുന്ന് വേട്ട, യുവനടിയും സഹസംവിധായികയും ഉള്‍പ്പെടെ 8 പേര്‍ പിടിയില്‍

വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു; ഭാര്യയും മൂന്നു കുട്ടികളും പൊള്ളലേറ്റ് ചികിത്സയില്‍

സിനിമാനടന്റെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്; വാഹനം നിര്‍ത്താതെ പോയി

SCROLL FOR NEXT