കുട്ടിയെ പാകിസ്ഥാന് കൈമാറുന്നു/ എഎന്‍ഐ 
India

മൂന്നുവയസ്സുകാരന്‍ അലക്ഷ്യമായി നടന്നെത്തിയത് അതിര്‍ത്തിയും കടന്ന് ഇന്ത്യയില്‍; തിരികെ പാകിസ്ഥാന് കൈമാറി ബിഎസ്എഫ്

അലക്ഷ്യമായി നടന്നപ്പോള്‍ അതിര്‍ത്തി കടന്നെത്തിയതാണെന്ന് ബിഎസ്എഫ് മനസ്സിലാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ മൂന്നു വയസ്സുകാരനെ തിരികെ പാകിസ്ഥാന്‍ സൈന്യത്തിന്റെ കയ്യിലേല്‍പ്പിച്ചു. പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയായ ഫിറോസ്പൂര്‍ സെക്ടറിലാണ് സംഭവം. 

രാത്രി 7.15 ഓടെയാണ് അതിര്‍ത്തി കടന്നെത്തിയ മൂന്നു വയസ്സുകാരനായ കുട്ടി വഴിയറിയാതെ കരയുന്നത് ബിഎസ്എഫ് ജവാന്മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ബിഎസ്എഫിന്റെ 182 ബറ്റാലിയന്‍ കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 

എങ്ങനെയാണ് അതിര്‍ത്തി കടന്നതെന്ന് കുട്ടിയോട് സൈനികർ ചോദിച്ചു. എന്നാല്‍ കുട്ടി ഭയന്നു വിറച്ച നിലയിലായിരുന്നു. അലക്ഷ്യമായി നടന്നപ്പോള്‍ അതിര്‍ത്തി കടന്നെത്തിയതാണെന്നും ബിഎസ്എഫ് മനസ്സിലാക്കി. 

തുടര്‍ന്ന് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് എന്ന സൈനിക വിഭാ​ഗത്തെ വിവരം അറിയിക്കുകയും രാത്രി 9.45 ഓടെ കുട്ടിയെ കൈമാറുകയുമായിരുന്നു. കുട്ടി അബദ്ധത്തില്‍ ഇന്ത്യയിലെത്തിയതാണെന്നും, മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കുട്ടിയെ കൈമാറിയതെന്നും ബിഎസ്എഫ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT