JWELLERY 
India

തുരങ്കം നിര്‍മിച്ച് ജ്വല്ലറിയില്‍ എത്തി; പഠിച്ച പണി പതിനെട്ടും നോക്കി, നിലവറ തുറക്കാനായില്ല; ക്ഷമിക്കണമെന്ന് കള്ളന്‍മാരുടെ കുറിപ്പ്; ദൈവത്തെ നോക്കി അവര്‍ക്ക് അത് ചെയ്യാനായില്ലെന്ന് ഉടമ

ഞങ്ങളോട് ക്ഷമിക്കുക' എന്ന കുറിപ്പിനൊപ്പം അവരുടെ പേരുകളും എഴുതിവച്ചാണ് ജ്വല്ലറിയില്‍ നിന്ന് കള്ളന്‍മാര്‍ സ്ഥലം വിട്ടത്. 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ജ്വല്ലറിയില്‍ കയറി മോഷണം നടത്താന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടക്കാതെ വന്നപ്പോള്‍ കള്ളന്‍മാര്‍ 'ക്ഷമിക്കണം' എന്ന കുറിപ്പ് എഴുതി വച്ച് സ്ഥലം വിട്ടു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. അഴുക്കുചാലിലൂടെ 15 അടി നീളമുള്ള തുരങ്കമുണ്ടാക്കിയാണ് മോഷണം നടത്താനായി ഇവര്‍ ജ്വല്ലറിയിലെത്തിയത്. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച നിലവറ തുറക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞില്ല. പദ്ധതി പരാജയമായതോടെയാണ് കള്ളന്‍മാര്‍ കുറിപ്പ് എഴുതിവച്ച് പോകുകയായിരുന്നു.

ഞങ്ങളോട് ക്ഷമിക്കുക' എന്ന കുറിപ്പിനൊപ്പം അവരുടെ പേരുകളും എഴുതിവച്ചു. വ്യാഴാഴ്ച രാവിലെ ജ്വല്ലറി തുറക്കാനായി ഉടമയെത്തിയപ്പോഴാണ് മോഷണശ്രമം കണ്ടെത്തിയത്. തുടര്‍ന്ന് ഉടമ വിവരം പൊലീസിനെ അറിയിച്ചു. നിലവറ തുറക്കുന്നതിനായി കൊണ്ടുവന്ന ഗ്യാസ് കട്ടറുകളും മറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെത്തി.

നിലവറയ്ക്ക് അഭിമുഖമായുള്ള ഭിത്തിയില്‍ ഒരു ശ്രീകൃഷ്ണന്റെ വിഗ്രഹവും ഉണ്ടായിരുന്നു. ബുധനാഴ്ച കടയില്‍ കയറിയ മോഷ്ടാക്കള്‍ നിലവറ തകര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒരുപക്ഷെ ദൈവത്തെ നോക്കി നിന്ന് അത്തരമൊരുകൃത്യം നടത്താന്‍ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ലെന്നും പ്രതിമ തിരിച്ച് കട ഉടമ പറഞ്ഞു.

കടയില്‍ സിസിടിവി ഉണ്ടെന്ന് മനസിലാക്കിയ കള്ളന്‍മാര്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കൈയിലാക്കുകയും ചെയ്തു. 15 അടി നീളമുള്ള തുരങ്കമുണ്ടാക്കാന്‍ ഇവര്‍ ദിവസങ്ങള്‍ എടുത്തിട്ടുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസി ടിവി നിരീക്ഷിച്ചുവരികയാണെന്നും മോഷ്ടാക്കളെ ഉടന്‍ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

SCROLL FOR NEXT