ശത്രുഘ്‌നന്‍ സിന്‍ഹ/ഫയല്‍ 
India

അസന്‍സോളില്‍ ശത്രുഘ്‌നന്‍ സിന്‍ഹ, ബലിഗഞ്ചില്‍ ബാബുല്‍ സുപ്രിയോ; തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ മുന്നില്‍

മുന്നു റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബാബൂല്‍ സുപ്രിയോയ്ക്ക് സിപിഎം സ്ഥാനാര്‍ഥി സൈറ ഷാ ഹലീമിനേക്കാള്‍ 4676 വോട്ടിന്റെ ലീഡുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തിലും ബലിഗഞ്ച് നിയമസഭാ സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നില്‍. അസന്‍സോളില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും ബലിഗഞ്ചില്‍ ബാബുല്‍ സുപ്രിയോയുമാണ് ലീഡ് ചെയ്യുന്നത്.

മുന്നു റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബാബൂല്‍ സുപ്രിയോയ്ക്ക് സിപിഎം സ്ഥാനാര്‍ഥി സൈറ ഷാ ഹലീമിനേക്കാള്‍ 4676 വോട്ടിന്റെ ലീഡുണ്ട്. അസന്‍സോളില്‍ ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപിയുടെ അഗ്നിമിത്ര പോളിനേക്കാള്‍ 10,989 വോട്ടിനു മുന്നിലാണ്.

ബിജെപി വിട്ട് തൃണമൂലില്‍ എത്തിയ ബാബുല്‍ സുപ്രിയോ രാജിവച്ചതിനെത്തുടര്‍ന്നാണ് അസന്‍സോളില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്. ബലിഗഞ്ചില്‍ സുബ്രത മുഖര്‍ജിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.

ഛത്തിസ്ഗഢ്

ഛത്തിസ്ഗഢില്‍ ഉപതെരഞ്ഞെടുപ്പു നടന്ന ഖൈരാഗഢ് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യശോധാ വര്‍മയാണ് മുന്നില്‍. 1242 വോട്ടിനു യശോധ ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ കോമള്‍ ജന്‍ഗേല്‍ ആണ് തൊട്ടു പിന്നില്‍.

ബിഹാര്‍

ബിഹാറില്‍ ഉപതെരഞ്ഞെടുപ്പു നടന്ന ബൊച്ചഹാനില്‍ ആര്‍ജെഡിയുടെ അമര്‍ കുമാര്‍ പാസ്വാന്‍ മികച്ച ലീഡ് നേടി. തൊട്ടടുത്ത സ്ഥാനാര്‍ഥി ബിജെപിയുടെ ബേബി കുമാരിയേക്കാള്‍ പാസ്വാന്‍ 11620 വോട്ടിനു മുന്നിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT