ഛോട്ടാ രാജൻ  ഫയൽ
India

വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട് സ്വന്തമാക്കി: ഛോട്ടാ രാജന് 7 വര്‍ഷം തടവ്, 55,000 രൂപ പിഴ

ചെന്നൈയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് 'വിജയ കദം' എന്ന പേരിലാണ് പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ചെന്നൈ: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നായകന്‍ ഛോട്ടാ രാജന് ഏഴു വര്‍ഷം തടവുശിക്ഷ. 55,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വ്യാജ രേഖകളും വ്യാജ വിലാസവും ചമച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയെന്ന കേസിലാണ് ചെന്നൈ സിബിഐ കോടതി ഛോട്ടാ രാജന് ശിക്ഷ വിധിച്ചത്.

വഞ്ചന, വ്യാജമായി രേഖകള്‍ ചമയ്ക്കല്‍, ആള്‍മാറാട്ടം നടത്തല്‍, വ്യാജ രേഖകള്‍ എന്ന് അറിഞ്ഞുകൊണ്ടുതന്നെ പാസ്പോര്‍ട്ട് ലഭിക്കാനായി സമര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ചെന്നൈയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് 'വിജയ കദം' എന്ന പേരിലാണ് ഇയാള്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത്.

ഈ സംഭവത്തില്‍ 2002 മാര്‍ച്ച് 19-നാണ് ഛോട്ടാ രാജനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ആയിരുന്ന ഛോട്ടാ രാജന്‍ പിന്നീട് തെറ്റിപ്പിരിയുകയും, ദാവൂദിന്റെ കടുത്ത എതിരാളി ആയി മാറുകയും ചെയ്തിരുന്നു. മറ്റൊരു കേസില്‍ ഛോട്ടാ രാജന്‍ നിലവില്‍ തിഹാര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

Chhota Rajan gets 7-years jail in passport forgery case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ല; ഉത്സവങ്ങളില്‍ ഇടപെടും; ക്ഷേത്രങ്ങളില്‍ നടക്കുന്നത് ശാഖയും ക്ലാസും; പാര്‍ട്ടി വിദ്യാഭ്യാസത്തിനായി പ്രത്യേകം ആപ്പ്'

മാത്യുവിന് പൊലീസാകാന്‍ പേടിയായിരുന്നു, ഇപ്പോഴും കൊച്ചുപയ്യനാണെന്നാ അവന്റെ വിചാരം; വിജയരാഘവന്‍

ഷാര്‍ജ രാജകൊട്ടാരത്തിലെത്തി മമ്മൂട്ടി; ഉപഭരണാധികാരിയുമായി കൂടിക്കാഴ്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 71 lottery result

സുപ്രീം കോടതിയിൽ ജോലി നേടാം; അസിസ്റ്റന്റ് രജിസ്ട്രാർ ഒഴിവ്, ഡെപ്യൂട്ടേഷൻ നിയമനം !