India

വീട്ടിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുത്തു; ഹാസ്യ താരം ഭാരതി സിങും ഭർത്താവും കസ്റ്റഡിയിൽ; എൻസിബി ചോദ്യം ചെയ്യും

വീട്ടിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുത്തു; ഹാസ്യ താരം ഭാരതി സിങും ഭർത്താവും കസ്റ്റഡിയിൽ; എൻസിബി ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹാസ്യ താരം ഭാരതി സിങ്ങിനെയും ഭർത്താവ് ഹർഷ് ലിംബാചിയ്യയെയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരേയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തത്. ലഹരി ഇടപാട് കേസിൽ ഇവരുടെ മുംബൈയിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കസ്റ്റഡിയിലായത്. 

ലഹരി വസ്തുക്കൾ കൈവശം വെച്ചതിന്റെ പേരിൽ ചോദ്യം ചെയ്യുന്നതിനായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്ന് എൻസിബി മേഖലാ ഡയറക്ടർ സമീർ വാംഖഡേ പറഞ്ഞു. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി. ഏതു തരത്തിലുള്ള ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല.

വെള്ളിയാഴ്ച രാത്രി മുംബൈയിലെ മറ്റൊരു കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഒരു ലഹരി വിൽപനക്കാരനെ എൻസിബി പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതി സിങ്ങിന്റെ അന്ധേരിയിലുള്ള വീട്ടിൽ പരിശോധന നടത്തിയത്.

ടെലിവിഷൻ ചാനലുകളിലെ ഹാസ്യ പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയാണ് ഭാരതി സിങ്. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ തുടർന്ന് ഹോളിവുഡിലെ ലഹരി ഇടപാടുകൾ സംബന്ധിച്ച് എൻസിബി നടത്തിവരുന്ന അന്വേഷണത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടികളും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

SCROLL FOR NEXT