കുക്കികളുടെ വീടുകൾ അ​ഗ്നിക്കിരയാക്കിയപ്പോൾ/ പിടിഐ 
India

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; പൊലീസുകാരന്‍ വെടിയേറ്റു മരിച്ചു; പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം

ബിഷ്ണുപൂരില്‍ പൊലീസിന്റെ രണ്ട് സെക്യൂരിറ്റി പോസ്റ്റ് ആക്രമിച്ച സംഘം തോക്കുകള്‍ അടക്കം ആയുധങ്ങള്‍ കവര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടലും സംഘര്‍ഷവും. ഇംഫാല്‍ വെസ്റ്റില്‍ ഒരു പൊലീസുകാരന്‍ വെടിയേറ്റു മരിച്ചു. സെഞ്ചാം ചിരാംഗില്‍ വെച്ചായിരുന്നു അക്രമം. കുക്കികളാണ് വെടിയുതിര്‍ത്തതെന്നാണ് സൂചന. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അക്രമി പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്കാണ് വെടിയുതിര്‍ത്തത്. 

ബിഷ്ണുപൂരില്‍ പൊലീസിന്റെ രണ്ട് സെക്യൂരിറ്റി പോസ്റ്റ് ആക്രമിച്ച സംഘം തോക്കുകള്‍ അടക്കം ആയുധങ്ങള്‍ കവര്‍ന്നു. മണിപ്പൂര്‍ പൊലീസിന്റെ കൈരന്‍ഫാബി, തംഗലാവായി ഔട്ട് പോസ്റ്റുകളാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം ആക്രമിച്ച് കൊള്ളയടിച്ചത്. 

ഹെയ്ംഗാഗ്, സിംഗ്ജാമെ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ ആള്‍ക്കൂട്ടം എത്തിയെങ്കിലും സുരക്ഷാസേന അവരെ തുരത്തി. സുരക്ഷാസേനയും അക്രമികളും തമ്മില്‍ കൗട്രുക്, ഹരോത്തെല്‍, സെഞ്ചാം, ചിരാംഗ് മേഖലകളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 

കുക്കി-മെയ്തി സമുദായങ്ങള്‍ തമ്മില്‍ വര്‍ഗീയ സംഘര്‍ഷം രൂക്ഷമായിരുന്ന ബിഷ്ണുപൂര്‍, ചിരാചന്ദ്പൂര്‍ ജില്ലകളുടെ അതിര്‍ത്തിയായ ഫുഗാക്‌ചോ ഇഖായില്‍ ഇരു വിഭാഗങ്ങളിലും പെട്ട 500-600 പേരാണ് പ്രതിഷേധവുമായി തടിച്ചു കൂടിയത്. സംഘര്‍ഷം ഉടലെടുത്തതോടെ, പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്. സംഘര്‍ഷത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT