മമത ബാനര്‍ജി /ഫയല്‍ ചിത്രം 
India

'കോൺ​ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെട്ടു, വേണമെങ്കിൽ ഒന്നിച്ചു നിൽക്കാം'- പ്രതിപക്ഷ സഖ്യ ചർച്ചകൾക്ക് തുടക്കമിട്ട് മമത

ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ എല്ലാ പാർട്ടികളും ഒരുമിച്ച് നീങ്ങണമെന്ന് പറഞ്ഞ മമത കോൺഗ്രസിന് വേണമെങ്കിൽ സഖ്യത്തിന്റെ ഭാഗമാകാമെന്നും പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ പുതിയ സഖ്യമുണ്ടാക്കാനുള്ള പ്രവർത്തനം സജീവമാക്കി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് അവർ ശ്രമം തുടങ്ങിയിരിക്കുന്നത്. 

ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ എല്ലാ പാർട്ടികളും ഒരുമിച്ച് നീങ്ങണമെന്ന് പറഞ്ഞ മമത കോൺഗ്രസിന് വേണമെങ്കിൽ സഖ്യത്തിന്റെ ഭാഗമാകാമെന്നും പറഞ്ഞു. എന്നാൽ കോൺഗ്രസിന് വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും അവരെ ആശ്രയിക്കാൻ കഴിയില്ലെന്നും മമത തുറന്നടിച്ചു.

അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണവും തൂത്തുവാരിയ ബിജെപിക്ക് എതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കാൻ തൃണമൂൽ കോൺഗ്രസ് നേതൃത്വം കോൺഗ്രസിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മമത ബാനർജിയുടെ പരാമർശം. ബിജെപിക്കെതിരെ എങ്ങനെ പോരാടാമെന്നും പരാജയപ്പെടുത്തണമെന്നും തൃണമൂൽ കാണിച്ചുതന്നുവെന്നും കോൺഗ്രസ് ടിഎംസിയിൽ ലയിക്കുകയും മമതാ ബാനർജിയുടെ നേതൃത്വത്തിൽ പോരാടുകയും ചെയ്യേണ്ട സമയമാണിതെന്നും മുതിർന്ന ടിഎംസി നേതാവ് ഫിർഹാദ് ഹക്കിം പറഞ്ഞിരുന്നു.

എന്നാൽ തൃണമൂൽ കോൺഗ്രസിനെ ബിജെപിയുടെ ഏജന്റ് എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. ബിജെപിയുടെ ഏറ്റവും വലിയ ഏജന്റ് തൃണമൂൽ കോൺഗ്രസാണെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടം അത്ര ഗൗരവകരമായി കാണുന്നുവെങ്കിൽ ടിഎംസി കോൺഗ്രസിൽ ലയിക്കുകയുമാണ് വേണ്ടതെന്നും ചൗധരി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT