വിജയാഘോഷത്തിൽ പ്രവർത്തകർക്കു നേരെ ഷാൾ വീശി ആഹ്ലാദം പങ്കിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, PM Modi pti
India

'കോൺഗ്രസ് ഇപ്പോൾ മുസ്ലീം ലീഗ്, മാവോവാദി കോൺഗ്രസ്'; നിതീഷിനെക്കുറിച്ച് മിണ്ടാതെ മോദി

ബിഹാർ തെരഞ്ഞെടുപ്പ് ജയത്തിനു പിന്നാലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: എൻഡിഎ സർക്കാരിലുള്ള വിശ്വാസം ബിഹാറിലെ ജനങ്ങൾ ഉയർത്തിപ്പിടിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാർ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനു പിന്നാലെ ഡൽഹി ബിജെപി ആസ്ഥാനത്ത് പ്രവർത്തകെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹം നിതീഷ് കുമാറിനെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല എന്നതും ശ്രദ്ധേയമായി.

ഒരിക്കൽ കൂടി എൻഡിഎ സർക്കാർ എന്നു ജനം വിധിയെഴുതിയെഴുതി. വികസനം പുതിയ തലത്തിൽ എത്തിക്കുമെന്നു ബിഹാറിൽ വന്ന് വാഗ്ദാനം നൽകിയിരുന്നു. മഹിള, യൂത്ത് ഫോർമുലയാണ് (എംവൈ ഫോർമുല) ബിഹാറിൽ വിജയം സമ്മാനിച്ചത്. സ്ത്രീകളും യുവാക്കളും ജംഗിൾ രാജിനെ തള്ളിക്കളഞ്ഞുവെന്നും ജനാധിപത്യത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. ഒരിടത്തും റീപോളിങ് വേണ്ടി വന്നില്ല എന്നതും നേട്ടമാണ്. എസ്ഐആറിനേയും ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. കള്ളം പറയുന്നവർ ഇത്തവണയും പരാജയപ്പെട്ടു. ജാമ്യത്തിൽ ഇറങ്ങി നടക്കുന്നവർക്കൊപ്പവും ജനം നിന്നില്ല. ജനത്തിനു വേണ്ടത് വേഗത്തിലുള്ള വികസം മാത്രമാണ്. ജംഗിൾ രാജിനെ ജനം ഒരിക്കൽ കൂടി തള്ളി. വനിതകളുടെ തീരുമാനമാണ് ഇതിനു കാരണം. അവരാണ് ഏറ്റവും കൂടുതൽ അനുഭവിച്ചത്. കോൺഗ്രസും മാവോയിസ്റ്റുകളും ബിഹാറിൽ വികസനം മുടക്കി. റെഡ് കോറിഡോർ ഇപ്പോൾ ചരിത്രമായെന്നും ബിഹാർ വികസനത്തിൽ കുതിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ഒരു തെരഞ്ഞെടുപ്പിൽ നേടിയ സീറ്റ് ആറ് തെരഞ്ഞെടുപ്പിലും കൂടി കോൺഗ്രസ് നേടിയില്ലെന്നു മോദി പരിഹസിച്ചു. നാല് സംസ്ഥാനങ്ങളിലായി പതിറ്റാണ്ടുകളായി കോൺഗ്രസ് അധികാരത്തിനു പുറത്താണ്. കോൺഗ്രസിന്റെ ആദർശം നെഗറ്റീവ് പൊളിറ്റിക്സാണ്. ഇവിഎമ്മിനേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ഇപ്പോൾ മുസ്ലീം ലീഗ്, മാവോവാദി കോൺഗ്രസ് ആയി മാറിയെന്നും മോദി പരിഹസിച്ചു.

കോൺഗ്രസിനെ നയിക്കുന്ന നേതാവ് മറ്റുള്ളവരെ കൂടി നെഗറ്റീവ് രാഷ്ട്രീയത്തിലൂടെ പരാജയപ്പെടുത്തുകയാണെന്നു പറഞ്ഞ് അദ്ദേഹം രാഹുൽ ഗാന്ധിയേയും പരോക്ഷമായി വിമർശിച്ചു. കേരളത്തിലടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഊർജം ബിഹാർ നൽകുന്നുവെന്നും കോൺഗ്രസ് പരാദ പാർട്ടിയാണെന്നും ആർജെഡി ബിഹാറിൽ തകർന്നെന്നും മോദി പറഞ്ഞു. കോൺഗ്രസ് മറ്റു പാർട്ടികൾക്ക് ബാധ്യതയാണ്. ബംഗാളിലെ ബിജെപി ജയത്തിന്റെ വഴി ബിഹാർ നിർമിച്ചു.

ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെപി നദ്ദ സ്വീകരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും മോദിക്കൊപ്പം വേദിയിലെത്തി.

PM Modi: The NDA crossed 200 seats in the 243-member Assembly -- a result that marks a consolidation of support for Chief Minister Nitish Kumar and the BJP-led alliance, eclipsing its own 2010 performance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാര്‍ ഫലം അത്ഭുതപ്പെടുത്തുന്നത്, തെരഞ്ഞെടുപ്പ് തുടക്കം മുതല്‍ നീതിയുക്തമായിരുന്നില്ല: രാഹുല്‍ ഗാന്ധി

വർക്കലയിൽ, റിസോർട്ടിലെ നീന്തൽ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

ഇതാദ്യം; കോട്ടയം ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ മുസ്ലീം ലീഗിന് സീറ്റ്

എന്‍ഡിഎ മുന്നേറ്റത്തിലും പിടിച്ച് നിന്ന് ഒവൈസിയുടെ എഐഎംഐഎം; തനിച്ച് മത്സരിച്ച് അഞ്ച് സീറ്റുകളില്‍ ജയം

14കാരന്റെ 'വൈഭവ' ബാറ്റിങ് വീണ്ടും! യുഎഇയെ തകര്‍ത്ത് ഇന്ത്യ എ ടീം, കൂറ്റന്‍ ജയം

SCROLL FOR NEXT