ചിത്രം: എഎന്‍ഐ 
India

'യേശുവാണ് യഥാർത്ഥ ദൈവം'; രാഹുലും പാസ്റ്ററുമായുള്ള കൂടിക്കാഴ്ചയുടെ ഓഡിയോക്ലിപ്പ് വിവാദത്തില്‍; ദുഷ്പ്രചാരണമെന്ന് കോണ്‍ഗ്രസ്

കൂടിക്കാഴ്ചയ്ക്കിടയിലെ രാഹുല്‍ഗാന്ധിയും പാസ്റ്ററും തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പും വൈറലായിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ഗാന്ധിയും വിവാദ പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യയുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍. ഹിന്ദുക്കളെ വെല്ലുവിളിക്കുകയും ഭാരതമാതാവിനെ അപമാനിക്കുകയും ചെയ്ത പാസ്റ്ററുമായിട്ടാണ് രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തിയതെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല കുറ്റപ്പെടുത്തി. 

കൂടിക്കാഴ്ചയ്ക്കിടയിലെ രാഹുല്‍ഗാന്ധിയും പാസ്റ്ററും തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. യേശു ക്രിസ്തു ദൈവമാണോ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍, യേശുവാണ് യഥാര്‍ത്ഥ ദൈവമെന്നും അല്ലാതെ മറ്റു ശക്തികളില്ലെന്നും ജോര്‍ജ് പൊന്നയ്യ മറുപടി പറയുന്നു. 

മുമ്പ് വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ ആളാണ് പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ. ഭാരതാംബയെ അപമാനിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. കഴിഞ്ഞവര്‍ഷം മധുരയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയതിന് ജോര്‍ജ് പൊന്നയ്യക്കെതിരെ കേസെടുത്തിരുന്നു.

എന്നാല്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന് സത്യവുമായി ഒരു ബന്ധമുല്ലെന്നും, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വിജയത്തില്‍ വിറളിപൂണ്ട് ബിജെപി ദുഷ്പ്രചാരണം നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസ വാര്‍ത്ത; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

കളി 'പന്തിന്റെ' വഴിയില്‍! നായക മികവില്‍ ലഖ്‌നൗ ആദ്യ ജയം സ്വന്തമാക്കി

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

'റിയാന്‍ ടീമിന്റെ ബഹുമാനം അതിവേഗം നേടി, ക്രിയാത്മകമായ ഇടപെടുന്ന ക്യാപ്റ്റന്‍'

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി ബിജെപി വനിതാ നേതാവ്

SCROLL FOR NEXT