പ്രതീകാത്മക ചിത്രം 
India

കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ ചോദിച്ചു, വയോധികയെ കഴുത്തുഞെരിച്ച് കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കി കനാലില്‍ വലിച്ചെറിഞ്ഞു, ദമ്പതികള്‍ അറസ്റ്റില്‍ 

രാജ്യതലസ്ഥാനത്ത് വയോധികയെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ എറിഞ്ഞ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വയോധികയെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ എറിഞ്ഞ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. വായ്പയായി എടുത്ത ഒരു ലക്ഷം രൂപ തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ദമ്പതികള്‍ വയോധികയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹിയിലെ നജാഫ്ഗഡ് മേഖലയിലാണ് സംഭവം. അനില്‍ ആര്യ, ഭാര്യ തനു എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. വയോധികയുടെ മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷമാണ് ഇരുവരും കനാലില്‍ തള്ളിയതെന്നും പൊലീസ് പറയുന്നു.

കനാലില്‍ നിന്ന് 75കാരിയുടെ മൃതദേഹം കണ്ടെടുത്തു. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ജീവനക്കാരനാണ് അനില്‍ ആര്യ. 75കാരിയില്‍ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാന്‍ വയോധിക നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. വയോധികയുടെ അയല്‍വാസികളാണ് ദമ്പതികള്‍. 75കാരി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് കൃത്യം നിര്‍വഹിച്ചത്. വയോധികയെ ഇരുവരും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT