പ്രതീകാത്മക ചിത്രം 
India

3500 കോടി രൂപ കൈക്കലാക്കി, 'ബൈക്ക് ബോട്ട് തട്ടിപ്പു'മായി ദമ്പതികള്‍; അറസ്റ്റ് 

3500 കോടി രൂപയോളമാണ് നിക്ഷേപകരില്‍ നിന്ന് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്

സമകാലിക മലയാളം ഡെസ്ക്

നൊയിഡ: 'ബൈക്ക് ബോട്ട്' എന്ന പേരില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിലൂടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. 3500 കോടി രൂപയോളമാണ് നിക്ഷേപകരില്‍ നിന്ന് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. പഞ്ചാബിലെ വീട്ടിലെത്തിയാണ് യുപി പൊലീസ് പ്രതികളെ പിടികൂടിയത്. 

രവീന്ദ്ര കുമാറും ഭാര്യ രേഖ റാണിയുമാണ് അറസ്റ്റിലായത്. ഗര്‍വിത് ഇന്നൊവേറ്റീവ് പ്രൊമോട്ടേഴ്‌സ് ലിമിറ്റഡ് എന്ന പേരില്‍ 2018ലാണ് ഇവര്‍ കമ്പനി തുടങ്ങിയത്. നൊയിഡയിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ 71 കേസുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 

ബൈക്ക് ബോട്ട് എന്ന പേരില്‍ മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് സ്‌കീമുമായി എത്തി നിക്ഷേപകരെ ചേര്‍ക്കുകയായിരുന്നു. പ്രതിവര്‍ഷം ഇരട്ടിലാഭം വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ വാഗ്ദാനം ചെയ്ത തുക ലഭിക്കാതെ വന്നതോടെ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. കമ്പനി ജീവനക്കാരടക്കം കേസില്‍ നിരവധിപ്പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT