പ്രതീകാത്മക ചിത്രം 
India

3500 കോടി രൂപ കൈക്കലാക്കി, 'ബൈക്ക് ബോട്ട് തട്ടിപ്പു'മായി ദമ്പതികള്‍; അറസ്റ്റ് 

3500 കോടി രൂപയോളമാണ് നിക്ഷേപകരില്‍ നിന്ന് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്

സമകാലിക മലയാളം ഡെസ്ക്

നൊയിഡ: 'ബൈക്ക് ബോട്ട്' എന്ന പേരില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിലൂടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. 3500 കോടി രൂപയോളമാണ് നിക്ഷേപകരില്‍ നിന്ന് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. പഞ്ചാബിലെ വീട്ടിലെത്തിയാണ് യുപി പൊലീസ് പ്രതികളെ പിടികൂടിയത്. 

രവീന്ദ്ര കുമാറും ഭാര്യ രേഖ റാണിയുമാണ് അറസ്റ്റിലായത്. ഗര്‍വിത് ഇന്നൊവേറ്റീവ് പ്രൊമോട്ടേഴ്‌സ് ലിമിറ്റഡ് എന്ന പേരില്‍ 2018ലാണ് ഇവര്‍ കമ്പനി തുടങ്ങിയത്. നൊയിഡയിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ 71 കേസുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 

ബൈക്ക് ബോട്ട് എന്ന പേരില്‍ മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് സ്‌കീമുമായി എത്തി നിക്ഷേപകരെ ചേര്‍ക്കുകയായിരുന്നു. പ്രതിവര്‍ഷം ഇരട്ടിലാഭം വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ വാഗ്ദാനം ചെയ്ത തുക ലഭിക്കാതെ വന്നതോടെ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. കമ്പനി ജീവനക്കാരടക്കം കേസില്‍ നിരവധിപ്പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT