മെയ് 15 മുതല്‍ മെയ് 24 വരെയാണ് പരീക്ഷ ഫയൽ
India

സര്‍വകലാശാല ബിരുദ പ്രവേശനം; പൊതു പ്രവേശന പരീക്ഷയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു, വിശദാംശങ്ങള്‍

സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ സിയുഇടിയുടെ (cuet) ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ സിയുഇടിയുടെ (cuet) ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in.ല്‍ കയറി ഡേറ്റാഷീറ്റ് നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

മെയ് 15 മുതല്‍ മെയ് 24 വരെയാണ് പരീക്ഷ. ഏഴു ദിവസം കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കുന്നവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. രാജ്യമൊട്ടാകെയുള്ള 380 നഗരങ്ങളിലായി നടക്കുന്ന പരീക്ഷ ഹൈബ്രിഡ് മോഡിലാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, എഴുത്തുപരീക്ഷ എന്നിങ്ങനെ രണ്ടുരീതിയിലാണ് പരീക്ഷ നടത്തുന്നത്. 13.48 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊതുവേ 45 മിനിറ്റാണ് പരീക്ഷ. അക്കൗണ്ടന്‍സി, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി, കണക്ക്, തുടങ്ങി ചുരുക്കം ചില വിഷയങ്ങളില്‍ പരീക്ഷ 60 മിനിറ്റ് ആണ്. 63 വിഷയങ്ങളിലാണ് പ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നത്.

261 സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനാണ് പരീക്ഷ. ഒരു വിദ്യാര്‍ഥികള്‍ക്ക് പരമാവധി ആറു വിഷയങ്ങളില്‍ വരെ പരീക്ഷ എഴുതാം. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT