ദേശീയ ബിരുദ പ്രവേശന പരീക്ഷ 2025 (സിയുഇടി- യുജി) പരിഷ്‌കരിക്കുന്നു പ്രതീകാത്മക ചിത്രം
India

കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മാത്രം, പന്ത്രണ്ടാം ക്ലാസില്‍ പഠിച്ചിട്ടില്ലെങ്കിലും ഇഷ്ട വിഷയം തെരഞ്ഞെടുക്കാം; സിയുഇടി പരീക്ഷയില്‍ അടിമുടി മാറ്റം

ദേശീയ ബിരുദ പ്രവേശന പരീക്ഷ 2025 (സിയുഇടി- യുജി) പരിഷ്‌കരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ ബിരുദ പ്രവേശന പരീക്ഷ 2025 (സിയുഇടി- യുജി) പരിഷ്‌കരിക്കുന്നു.യുജിസി രൂപം നല്‍കിയ വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പരീക്ഷയില്‍ സമഗ്രമായ മാറ്റം വരുന്നത്. പുതിയ രീതി അനുസരിച്ചുള്ള പരീക്ഷയ്ക്കായി ഉടന്‍ തന്നെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിക്കും.

മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന ഹൈബ്രിഡ് ഫോര്‍മാറ്റില്‍ നിന്ന് മാറി 2025 മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡില്‍ മാത്രമായിരിക്കും പരീക്ഷ നടത്തുക. പരീക്ഷാ പ്രക്രിയയില്‍ വിശ്വാസ്യതയും സുരക്ഷയും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ മാറ്റം കൊണ്ട് ലക്ഷ്യമിടുന്നത്.

പന്ത്രണ്ടാം ക്ലാസില്‍ പഠിച്ചിട്ടില്ലെങ്കില്‍ പോലും വിദ്യാര്‍ഥികള്‍ക്ക് സിയുഇടി യുജിയിലെ വിഷയങ്ങളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. കര്‍ശനമായ വിഷയ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നതിനും കൂടുതല്‍ വഴക്കം അനുവദിക്കുന്നതിനുമാണ് ഈ മാറ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പരീക്ഷയുടെ പേപ്പര്‍ ഘടന, ദൈര്‍ഘ്യം, സിലബസ് വിന്യാസം, ഉള്‍പ്പെടെ പരീക്ഷയുടെ വിവിധ വശങ്ങള്‍ പഠിച്ച് ആണ് യുജിസി പാനല്‍ ശുപാര്‍ശ സമര്‍പ്പിച്ചത്. നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ യുജിസി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2025ല്‍ പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍