ദേശീയ ബിരുദ പ്രവേശന പരീക്ഷ 2025 (സിയുഇടി- യുജി) പരിഷ്‌കരിക്കുന്നു പ്രതീകാത്മക ചിത്രം
India

കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മാത്രം, പന്ത്രണ്ടാം ക്ലാസില്‍ പഠിച്ചിട്ടില്ലെങ്കിലും ഇഷ്ട വിഷയം തെരഞ്ഞെടുക്കാം; സിയുഇടി പരീക്ഷയില്‍ അടിമുടി മാറ്റം

ദേശീയ ബിരുദ പ്രവേശന പരീക്ഷ 2025 (സിയുഇടി- യുജി) പരിഷ്‌കരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ ബിരുദ പ്രവേശന പരീക്ഷ 2025 (സിയുഇടി- യുജി) പരിഷ്‌കരിക്കുന്നു.യുജിസി രൂപം നല്‍കിയ വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പരീക്ഷയില്‍ സമഗ്രമായ മാറ്റം വരുന്നത്. പുതിയ രീതി അനുസരിച്ചുള്ള പരീക്ഷയ്ക്കായി ഉടന്‍ തന്നെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിക്കും.

മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന ഹൈബ്രിഡ് ഫോര്‍മാറ്റില്‍ നിന്ന് മാറി 2025 മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡില്‍ മാത്രമായിരിക്കും പരീക്ഷ നടത്തുക. പരീക്ഷാ പ്രക്രിയയില്‍ വിശ്വാസ്യതയും സുരക്ഷയും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ മാറ്റം കൊണ്ട് ലക്ഷ്യമിടുന്നത്.

പന്ത്രണ്ടാം ക്ലാസില്‍ പഠിച്ചിട്ടില്ലെങ്കില്‍ പോലും വിദ്യാര്‍ഥികള്‍ക്ക് സിയുഇടി യുജിയിലെ വിഷയങ്ങളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. കര്‍ശനമായ വിഷയ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നതിനും കൂടുതല്‍ വഴക്കം അനുവദിക്കുന്നതിനുമാണ് ഈ മാറ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പരീക്ഷയുടെ പേപ്പര്‍ ഘടന, ദൈര്‍ഘ്യം, സിലബസ് വിന്യാസം, ഉള്‍പ്പെടെ പരീക്ഷയുടെ വിവിധ വശങ്ങള്‍ പഠിച്ച് ആണ് യുജിസി പാനല്‍ ശുപാര്‍ശ സമര്‍പ്പിച്ചത്. നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ യുജിസി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2025ല്‍ പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

SCROLL FOR NEXT