ഫയല്‍ ചിത്രം 
India

സ്‌കൂള്‍ എപ്പോള്‍ തുറക്കാം; അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും അഭിപ്രായം തേടി ഡല്‍ഹി സര്‍ക്കാര്‍

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  കോവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ അഭിപ്രായം തേടി. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശങ്ങള്‍ ഡല്‍ഹിസ്‌കൂള്‍21അറ്റ്ജിമെയില്‍ ഡോട്ട്‌കോമില്‍ സമര്‍പ്പിക്കാമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

മാതാപിതാക്കളും അധ്യപകരും സ്‌കൂള്‍ തുറക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരും അത് ഭയക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും കുട്ടികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തേടുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നതായും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ഇപ്പോള്‍ കോവിഡ് നിയന്ത്രണവിധേയമാണെന്നും പ്രതിദിനം നാല്‍പ്പതിനും അറുപതിനുമിടയിലാണ് ഇപ്പോള്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മനീഷ് സിസോദിയ പറഞ്ഞു. കോവിഡിന്റെ രണ്ടാംതരംഗവും ഡല്‍ഹിയെ സാരമായി ബാധിച്ചിരുന്നു. നിരവധി പേരാണ് മരിച്ചത്. കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ജനുവരിയില്‍ 9 മുതല്‍ 12വരെയുള്ള ക്ലാസുകള്‍ ഭാഗികമായി ആരംഭിച്ചിരുന്നെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ അടയ്ക്കുകയും ചെയ്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT