ഫയല്‍ ചിത്രം 
India

ശബ്ദ മലിനീകരണത്തിന്  ഒരു ലക്ഷം വരെ പിഴ; നിയമ ഭേദഗതി‌യുമായി ഡൽഹി

നിശ്ചിത സമയത്തിന് ശേഷം വെടിമരുന്നുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ശബ്ദ മലിനീകരണം കുറയ്ക്കാൻ പിഴത്തുക വർദ്ധിപ്പിച്ച് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി. ശബ്ദ മലിനീകരണം ഉണ്ടാക്കുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്നതാണ് പുതിയ നിയമ ഭേദഗതി.

നിശ്ചിത സമയത്തിന് ശേഷം വെടിമരുന്നുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് പുതിയ ചട്ടം. നിയന്ത്രണം ലംഘിച്ചാൽ വാണിജ്യ-ജനവാസ കേന്ദ്രങ്ങളിൽ 1000 രൂപയും നിശബ്ദ മേഖലകളിൽ 3000 രൂപയുമാണ് പിഴ.

വിവാഹം, ആരാധന ചടങ്ങുകൾ തുടങ്ങിയവയിൽ വെടിമരുന്ന് പ്രയോഗിക്കുകയാണെങ്കിൽ വാണിജ്യ -ജനവാസ കേന്ദ്രങ്ങളിൽ 10,000 രൂപയും നിശബ്ദ മേഖലയിലാണെങ്കിൽ 20,000 രൂപയുമാകും പിഴ. സംഘാടകർക്കെതിരെയാകും നടപടി. പിഴ ഈടാക്കിയതിന് ശേഷവും ശബ്ദ മലിനീകരണം സൃഷ്ടിച്ചാൽ 40,000 രൂപ പിഴയീടാക്കാം. വീണ്ടും തുടർന്നാൽ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുകയും പ്രദേശം സീൽ ചെയ്യുമെന്നുമാണ് പുതിയ ചട്ടം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT