സ്‌പൈസ് ജെറ്റ് , ഫയല്‍ ചിത്രം 
India

സ്‌പൈസ് ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി; പരിശോധന 

വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന അജ്ഞാത ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ യാത്ര പുറപ്പെടുന്നത് തത്ക്കാലം നിര്‍ത്തിവെച്ച് പരിശോധന നടത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന അജ്ഞാത ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ യാത്ര പുറപ്പെടുന്നത് തത്ക്കാലം നിര്‍ത്തിവെച്ച് പരിശോധന നടത്തി. പരിശോധനയില്‍ സംശയാസ്പദമായ നിലയില്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് വൈകീട്ട് ആറരയ്ക്ക് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. പുനെയിലേക്ക് വിമാനം പുറപ്പെടുന്നതിന് മുന്‍പാണ് ബോംബ് ഭീഷണി ലഭിച്ചത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന് അജ്ഞാതന്‍ ഫോണില്‍ വിളിച്ചു പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നത് തത്കാലം നിര്‍ത്തിവെച്ച് വിമാന അധികൃതര്‍ ബോംബ് സ്‌ക്വാഡിനെ വിവരം അറിയിച്ചു.

ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വിമാനത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായ നിലയില്‍ ഒന്നും തന്നെ കണ്ടെത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

SCROLL FOR NEXT