പ്രതീകാത്മക ചിത്രം 
India

ഉച്ചത്തില്‍ പാട്ടുവെച്ചത് ചോദ്യം ചെയ്തു, ഗര്‍ഭിണിക്ക് നേരെ നിറയൊഴിച്ച് അയല്‍വാസി; ഗര്‍ഭം അലസി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

അയല്‍വാസിയുടെ വെടിയേറ്റ് ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയല്‍വാസിയുടെ വെടിയേറ്റ് ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. അയല്‍വാസിയുടെ ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയതായി പൊലീസ് പറയുന്നു. അയല്‍വാസിയുടെ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിന എതിര്‍ത്താണ് പ്രകോപനത്തിന് കാരണം.

ഡല്‍ഹിയിലെ സിറാസ്പുരിലാണ് സംഭവം. രഞ്ജു എന്ന 30കാരിക്ക് നേരെയാണ് അയല്‍വാസി ഹരീഷ് നിറയൊഴിച്ചത്. വീട്ടില്‍ നടന്ന പ്രത്യേക പരിപാടിക്കിടെ അയല്‍വാസി ഉച്ചത്തില്‍ പാട്ടുവെച്ചു. ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കൂട്ടുകാരന്റെ തോക്ക് ഉപയോഗിച്ചായിരുന്നു ഹരീഷിന്റെ ആക്രമണം. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവം. യുവതിയെ മാക്‌സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. രഞ്ജുവിന്റെ കഴുത്തിലാണ് വെടിയേറ്റത്. ഹരീഷിന്റെ മകനുമായി ബന്ധപ്പെട്ട് വീട്ടില്‍ നടത്തിയ പ്രത്യേക ചടങ്ങിനിടെയാണ് ഉച്ചത്തില്‍ പാട്ടുവെച്ചത്. ശബ്ദം അസഹനീയമായതോടെ, അയല്‍വാസിയായ രഞ്ജു ബാല്‍ക്കണിയിലേക്ക് വന്ന് പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായ ഹരീഷ് രഞ്ജുവിന് നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഹരീഷിനും കൂട്ടുകാരനുമെതിരെ പൊലീസ് കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT