ഫയല്‍ ചിത്രം 
India

'ഭാര്യയെ പരിഗണിച്ചത് പണം കായ്ക്കുന്ന മരമായി മാത്രം'- പൊലീസ് ഉദ്യോഗസ്ഥയ്ക്ക് വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി

'ഭാര്യയെ പരിഗണിച്ചത് പണം കായ്ക്കുന്ന മരമായി മാത്രം'- പൊലീസ് ഉദ്യോഗസ്ഥയ്ക്ക് വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഭാര്യയുടെ പണം മാത്രമാണ് ഭർത്താവ് പരിഗണിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് വിവാഹ മോചനം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ഭാര്യയെ പണം കായ്ക്കുന്ന മരമായി മാത്രമാണു ഭർത്താവ് പരിഗണിച്ചതെന്നു കോടതി നിരീക്ഷിച്ചു. 

യാതൊരു വൈകാരികമായ അടുപ്പവുമില്ലാതെ ഭൗതികമായ താത്പര്യങ്ങൾ മാത്രമാണ് ഭർത്താവിനുണ്ടായിരുന്നതെന്നും ഇതു ഭാര്യയ്ക്ക് മാനസികമായ ആഘാതമുണ്ടാക്കിയെന്നും ജസ്റ്റിസ് വിപിൻ സൻഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭാര്യക്ക് ഡൽഹി പൊലീസിൽ ജോലി കിട്ടിയതിനു ശേഷം മാത്രമാണ് ഭർത്താവിന് അവളിൽ താത്പര്യം വർധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭാര്യക്കെതിരായ ക്രൂരതയായി ഇതു കണക്കാക്കാവുന്നതാണ്. ഭാര്യയുടെ വരുമാനത്തിൽ മാത്രമായിരുന്നു ഭർത്താവിന്റെ കണ്ണെന്നും കോടതി വ്യക്തമാക്കി.

തൊഴിൽരഹിതനായ ഭർത്താവ് പണം ആവശ്യപ്പെട്ട് മദ്യ ലഹരിയിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നു കാട്ടിയാണു യുവതി വിവാഹ മോചന ഹർജി സമർപ്പിച്ചത്. കുടുംബ കോടതി ഹർജി തള്ളിയതോടെയാണ് വിഷയം ഹൈക്കോടതിയിലെത്തിയത്. 2005ൽ വിവാഹിതരായിട്ടും 2014ൽ യുവതിക്ക് ഡൽഹി പൊലീസിൽ ജോലി കിട്ടുന്നതുവരെ അവരെ ഭർത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. 

എന്നാൽ യുവതിയുടെ പഠനത്തിനു വേണ്ടി പണം മുടക്കിയത് താനാണെന്നും അതുകൊണ്ടാണ് ഭാര്യക്കു ജോലി കിട്ടിയതെന്നുമായിരുന്നു ഭർത്താവിന്റെ വാദം. കോടതി ഇത് അംഗീകരിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT