ഫയല്‍ ചിത്രം 
India

ഇലക്ടറല്‍ ബോണ്ട്; പണം വാരിക്കൂട്ടിയത് ബിജെപി, ലഭിച്ചത് 5,270 കോടി, കോണ്‍ഗ്രസിന് 964 കോടി

ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയില്‍ 57 ശതമാനവും നേടിയത് ബിജെപിയെന്ന് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയില്‍ 57 ശതമാനവും നേടിയത് ബിജെപിയെന്ന് റിപ്പോര്‍ട്ട്. 10 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 2018 മുതല്‍ 2022 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനാണ് വിവരം പുറത്തുവിട്ടത്. 

ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ചത് 9,208 കോടി രൂപയാണ്. 5,270 കോടി ലഭിച്ചത് ബിജെപിക്കാണ്, 57 ശതമാനം. 
964 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മൂന്നാമതുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് എട്ടുശതമാനം വരുന്ന 767 കോടി രൂപ ലഭിച്ചു.

2022 മാര്‍ച്ചുവരെയുള്ള സാമ്പത്തിക വര്‍ഷം 1,033 കോടി, 2021ല്‍ 22.38 കോടി, 2020ല്‍ 2,555 കോടി, 2019ല്‍ 1450 കോടി എന്നിങ്ങനെയാണ് ബിജെപി നേടിയത്. 2022 സാമ്പത്തിക വര്‍ഷം 253 കോടി രൂപയാണ് കോണ്‍ഗ്രസ് നേടിയത്. 2021ല്‍ പത്ത് കോടി, 2020 ല്‍ 317 കോടി, 2019ല്‍ 383 കോടി എന്നിങ്ങനെയാണ് നേടിയത്.  തൃണമൂല്‍ കോണ്‍ഗ്രസിന് 2022 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷം 528 കോടി, 2021ല്‍ 42 കോടി, 2020ല്‍ 100 കോടി, 2019ല്‍ 97 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. 

2018 മാര്‍ച്ച് മുതലാണ് ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പന തുടങ്ങിയത്. 1000, 10000, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിങ്ങനെയുള്ള ഇലക്ടറല്‍ ബോണ്ടുകളാണു ലഭ്യമായിട്ടുള്ളത്. ബോണ്ടുകള്‍ വാങ്ങിയതു വ്യക്തികളേക്കാള്‍ കോര്‍പറേറ്റ് കമ്പനികളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സ്വീകരിക്കുന്നതില്‍ സുപ്രീംകോടതിയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ സ്വീകരിക്കുന്ന പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്നുണ്ടാവില്ലേ എന്നാണ് വിവാദമായ ഇലക്ടറല്‍ ബോണ്ടിനെക്കുറിച്ച് സുപ്രീംകോടതി ആരാഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

കട്ടിത്തൈര് വീട്ടിൽ തയാറാക്കാം

'കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം'; മുരളി തുമ്മാരുകുടി

SCROLL FOR NEXT