ഫയല്‍ ചിത്രം 
India

പാര്‍ലമെന്റ് പുകയാക്രമണം; കര്‍ണാടകയിലെ മുന്‍ ഡിഎസ്പിയുടെ മകന്‍ ഉള്‍പ്പടെ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

ബംഗളൂരുവിലെ റിട്ടയേര്‍ഡ് ഡിഎസ്പിയുടെ മകനാണ്. സംഭവുമായി ബന്ധപ്പെട്ട് ഇരുവരെയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുകയാണ്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പുകയാക്രമണ സംഭവത്തില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. ബംഗളൂരു സ്വദേശി സായ് കൃഷ്ണ, ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ എന്നിവരാണ് പിടിയിലായത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ സായ് കൃഷ്ണ ബംഗളൂരുവിലെ റിട്ടയേര്‍ഡ് ഡിഎസ്പിയുടെ മകനാണ്. സംഭവുമായി ബന്ധപ്പെട്ട് ഇരുവരെയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഡിസംബര്‍ പതിമൂന്നിന് പാര്‍ലമെന്റില്‍ പുകയാക്രമണത്തിന് നേതൃത്വം നല്‍കിയ മനോരഞ്ജന്റെ ഡയറിയില്‍ നിന്നാണ് സായ്കൃഷ്ണയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ബംഗളൂരുവിലെ എന്‍ജിനിയറിങ് കോളജിലെ സഹപാഠികളാണ്.

സായ് കൃഷ്ണയെ കര്‍ണാടകയിലെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയില്‍ എത്തിച്ചു. അതേസമയം, തന്റെ സഹോദരന്‍ സംഭവത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സായ്കൃഷ്ണയുടെ സഹോദരി പറഞ്ഞു. ഡല്‍ഹി പൊലീസ് വീട്ടിലെത്തിയിരുന്നു. അവര്‍ അവനെ ചോദ്യം ചെയ്തു. അവന്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും സഹോദരി പറഞ്ഞു. 

സംഭവത്തില്‍ 6 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT