ജെസിബിയില്‍ കൊണ്ടുവന്ന മൃതദേഹം മറവുചെയ്യാന്‍ എടുക്കുന്ന മക്കള്‍ 
India

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ജെസിബിയില്‍, മനസിനെ മരവിപ്പിക്കുന്ന കാഴ്ചകള്‍- വീഡിയോ

കോവിഡ് മഹാമാരി കാലത്തെ ദുരിതക്കാഴ്ചകള്‍ അവസാനിക്കുന്നില്ല

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കോവിഡ് മഹാമാരി കാലത്തെ ദുരിതക്കാഴ്ചകള്‍ അവസാനിക്കുന്നില്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മറ്റൊരു ദൃശ്യമാണ് നൊമ്പരപ്പെടുത്തുന്നത്.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ജെസിബി ഉപയോഗിച്ച് മറവുചെയ്യുന്നതാണ് ദൃശ്യങ്ങള്‍. ലക്‌നൗവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള സാന്റ് കബീര്‍ നഗര്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം നടന്നത്.

50നും 60നും ഇടയില്‍ പ്രായമുള്ളയാളുടെ മൃതദേഹമാണ് ഇത്തരത്തില്‍ സംസ്‌കരിച്ചത്. മൃതദേഹം തൊടാന്‍ മക്കള്‍ വിസമ്മതിച്ചതോടെ, സംസ്‌കാരത്തിനായി ജെസിബി ഉപയോഗിക്കുകയായിരുന്നു. മൊബൈല്‍ ഫോണില്‍ എടുത്ത ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മക്കളില്‍ ഒരാള്‍ പച്ച ഷീറ്റില്‍ പൊതിഞ്ഞ മൃതദേഹം പൊക്കി ജെസിബിയില്‍ ഇടുന്നതും മക്കള്‍ മൂന്ന് പേര്‍ ചേര്‍ന്ന് ജെസിബിയില്‍ നിന്ന് മൃതദേഹം എടുത്ത് മറവുചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗോരഖ്പൂര്‍ ആശുപത്രിയില്‍ വച്ചാണ് അച്ഛന് കോവിഡ് സ്ഥിരീകരിച്ചത്.

വീട്ടിലേക്ക് പോകണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടു. അച്ഛന്റെ ആഗ്രഹപ്രകാരം വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടില്‍ വച്ചാണ് മരിച്ചത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എങ്ങനെ മൃതദേഹം സംസ്‌കരിക്കണമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ജെസിബി വിളിച്ചതെന്ന് മക്കളില്‍ ഒരാള്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

SCROLL FOR NEXT