India

നവജാത ശിശുവിന്റെ മൃതദേഹത്തില്‍ മൃഗത്തിന്റെ കടിയേറ്റ പാട്; ആശുപത്രിയുടെ അവഗണനയെന്ന് ബന്ധുക്കള്‍, അന്വേഷണം 

ഉത്തര്‍പ്രദേശില്‍ ആശുപത്രിയുടെ അവഗണന മൂലം നവജാത ശിശു മരിച്ചതായി ബന്ധുക്കളുടെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആശുപത്രിയുടെ അവഗണന മൂലം നവജാത ശിശു മരിച്ചതായി ബന്ധുക്കളുടെ പരാതി. കുഞ്ഞിന്റെ ശരീരത്തില്‍ മൃഗത്തിന്റെ കടിയേറ്റ പാടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റ് അന്വഷണത്തിന് ഉത്തരവിട്ടു.

അലിഗഡിലാണ് സംഭവം. സഹോദരിക്ക് സുഖപ്രസവമായിരുന്നുവെന്ന് നവജാത ശിശുവിന്റെ അമ്മാവന്‍ പറയുന്നു. എന്നാല്‍ പ്രസവത്തിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് കുഞ്ഞിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ കാണിച്ചത്. തുടര്‍ന്ന് ഫ്രീസറിലേക്ക് മാറ്റിയ മൃതദേഹം പിറ്റേന്ന് രാവിലെയാണ് പിന്നീട് കണ്ടത്. കുഞ്ഞിന്റെ മുഖത്തും ദേഹത്തും മൃഗത്തിന്റെ കടിയേറ്റ പാടുണ്ടെന്ന് നവജാത ശിശുവിന്റെ അമ്മാവന്‍ ഹേമന്ത് കുമാര്‍ പറയുന്നു.

നവംബര്‍ 22നാണ് പ്രസവത്തിനായി സപ്‌ന കുമാരിയെ കീര്‍ത്തി ആശുപത്രിയില്‍ കൊണ്ടുപോയത്. പ്രസവം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് കുഞ്ഞിന്റെ മൃതദേഹമാണ് കാണിച്ചത്. പണം അടച്ചാല്‍ മാത്രമേ കുഞ്ഞിന്റെ മൃതദേഹം വിട്ടുതരൂ എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യം പൊലീസിനെ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം