വീഡിയോ സ്‌ക്രീന്‍ഷോട്ട് 
India

ഫാസ്ടാഗ് വര്‍ക്ക് ചെയ്തില്ല; വിദ്യാര്‍ത്ഥികളും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി, പിന്നാലെ നാട്ടുകാരും, ടോള്‍പ്ലാസയില്‍ കൂട്ടത്തല്ല് (വീഡിയോ)

തുടര്‍ന്ന് വിഷയത്തില്‍ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഇടപെട്ടു. പിന്നീട് കൂട്ടത്തല്ലുണ്ടായി

സമകാലിക മലയാളം ഡെസ്ക്



തിരുപ്പതി: ആന്ധ്രാപ്രദേശില്‍ ടോള്‍പ്ലാസ ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. തമിഴ്‌നാട്ടിലെ സ്വകാര്യ ലോ കോളജില്‍ നിന്ന് തിരുപ്പതിയിലേക്ക് യാത്രപോയ വിദ്യാര്‍ത്ഥികളും എസ്‌വി പുരം ടോള്‍ പ്ലാസയിലെ ജീവനക്കാരും തമ്മിലാണ് നടുറോഡില്‍ കൂട്ടത്തല്ലുണ്ടായത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

കാറിലെത്തിയ ഒരു വിദ്യാര്‍ത്ഥിയുടെ ഫാസ്ടാഗ് വര്‍ക്ക് ചെയ്തില്ല. ടോള്‍ പ്ലാസ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് പണം അടച്ചിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു. മറ്റു വാഹനങ്ങള്‍ കടത്തിവിടാനായി കാര്‍ ഒതുക്കി നിര്‍ത്താനും പറഞ്ഞു. 

ഇത് കേട്ടെത്തിയ മറ്റു വിദ്യാര്‍ത്ഥികള്‍ ടോള്‍ പ്ലാസ ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കയ്യാങ്കളിയിലെത്തുകയും ആയിരുന്നു. ഹെല്‍മെറ്റും വടികളുമായാണ് ഇരു സംഘവും ഏറ്റുമുട്ടിയത്. 

സ്ഥലത്തെത്തിയ പൊലീസ് ഇരുപക്ഷത്തെയും പിടിച്ചുമാറ്റിയെങ്കിലും വിദ്യാര്‍ത്ഥികള്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ മാത്രം കടത്തിവിടുകയും മറ്റു വാഹനങ്ങള്‍ തടയുകയും ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഇടപെട്ടു. പിന്നീട് കൂട്ടത്തല്ലുണ്ടായി. കൂടുതല്‍ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT