എക്‌സ്പ്രസ് ഫോട്ടോ 
India

തമിഴ്‌നാട്ടിലെ പടക്ക കടയില്‍ പൊട്ടിത്തെറി, മരണം ആറായി, 11 പേര്‍ ഗുരുതരാവസ്ഥയില്‍(വീഡിയോ)

കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടുത്തും ഉണ്ടായത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക കടയിലെ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അഞ്ച് പേര്‍ക്കാണ് പൊട്ടിത്തെറിയില്‍ ജീവന്‍ നഷ്ടമായത്. 

കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടുത്തും ഉണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക അറിയിപ്പ്. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും തമിഴ്‌നാട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ദീപാവലി ആഘോഷത്തിന് വേണ്ട പടക്കങ്ങള്‍ നിര്‍മിക്കുന്നതിനായി തയ്യാറാക്കിയ പടക്കശാലയിലാണ് തീപിടുത്തവും തുടര്‍ന്ന് പൊട്ടിത്തെറിയുമുണ്ടായത്. ഇത് സമീപപ്രദേശങ്ങളിലും ഭീതി പരത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു

ഗുജറാത്തിനെതിരെ ടോസ്; ആര്‍സിബി ആദ്യം പന്തെറിയും; ബേതേലും ഹോള്‍ഡറും ഇലവനിൽ

സ്‌കൂളുകളിലെ പരിശീലനങ്ങള്‍ രാവിലെ പത്തര വരെ മതി: ബാലാവകാശ കമ്മീഷന്‍

55,000 രുപ മുതൽ 65,000 രൂപ വരെ പ്രതിമാസ സ്റ്റൈപൻഡ്, ഇഫ്കോയിൽ എൻജിനീയറിങ്, മാനേജ്മെന്റ് ട്രെയിനികളെ നിയമിക്കുന്നു

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കുന്നതിനിടെ തീ പടര്‍ന്നു; യുവതിക്ക് ദാരുണാന്ത്യം

SCROLL FOR NEXT