എക്‌സ്പ്രസ് ഫോട്ടോ 
India

തമിഴ്‌നാട്ടിലെ പടക്ക കടയില്‍ പൊട്ടിത്തെറി, മരണം ആറായി, 11 പേര്‍ ഗുരുതരാവസ്ഥയില്‍(വീഡിയോ)

കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടുത്തും ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക കടയിലെ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അഞ്ച് പേര്‍ക്കാണ് പൊട്ടിത്തെറിയില്‍ ജീവന്‍ നഷ്ടമായത്. 

കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടുത്തും ഉണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക അറിയിപ്പ്. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും തമിഴ്‌നാട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ദീപാവലി ആഘോഷത്തിന് വേണ്ട പടക്കങ്ങള്‍ നിര്‍മിക്കുന്നതിനായി തയ്യാറാക്കിയ പടക്കശാലയിലാണ് തീപിടുത്തവും തുടര്‍ന്ന് പൊട്ടിത്തെറിയുമുണ്ടായത്. ഇത് സമീപപ്രദേശങ്ങളിലും ഭീതി പരത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ സേവനമൊന്നും നല്‍കിയിട്ടില്ല; പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; കര്‍ത്തയുടെ മൊഴി പുറത്ത്

വില 7.40 ലക്ഷം രൂപ മുതല്‍, കരുത്തുറ്റ ബൂസ്റ്റര്‍ജെറ്റ് എന്‍ജിന്‍; പുതിയ ബ്രെസ്സ വിപണിയില്‍, വിശദാംശങ്ങള്‍

'ഞാന്‍ വര്‍ഗീയത പരത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം എന്തടിസ്ഥാനത്തില്‍?; യുഡിഎഫ് നടത്തുന്നത് സംഘപരിവാര്‍ സേവ'

ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചു, ഇനിയും പറ്റില്ല; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

പേളിയെ 'അണ്‍ഫോളോ' ചെയ്ത് സോഷ്യല്‍ മീഡിയ; ഇറങ്ങിപ്പോയത് രണ്ട് ലക്ഷം പേര്‍; ആടിയുലഞ്ഞ് നടിയുടെ സാമ്രാജ്യം