പ്രതീകാത്മക ചിത്രം 
India

മരിച്ച സഹോദരനായി ആൾമാറാട്ടം, അധ്യാപകനായി ജോലിക്കെത്തിയത് 24 വർഷം; ഒടുവിൽ അറസ്റ്റ് 

ബന്ധുക്കൾ വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തയ്ക്കും പരാതി നൽകി

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: സഹോദരന്റെ പേരിൽ ആൾമാറാട്ടം നടത്തി സ്കൂൾ അധ്യാപകനായി ജോലി ചെയ്തയാൾ അറസ്റ്റിൽ. മൈസൂരു പെരിയപട്ടണ സ്വദേശി ലക്ഷ്മണെ ഗൗഡയാണ് അറസ്റ്റിലായത്. മരിച്ചുപോയ സഹോദരന് പകരം ജോലിയിൽ പ്രവേശിച്ച ഇയാൾ 24 വർഷമാണ് അധ്യാപകനായി ജോലി ചെയ്തത്. 

സഹോദരൻ ലോകേഷ് ഗൗഡയാണെന്ന് വ്യാജേനയാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അധ്യാപകനായി നിയമന ഉത്തരവ് ലഭിച്ച ലോകേഷ് ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപു മരിച്ചു. ലോകേഷിന്റെ സർട്ടിഫിക്കറ്റുകളുമായി 1998ൽ ലക്ഷ്മണെ ജോലിയിൽ പ്രവേശിച്ചു. 2019ൽ ചില ബന്ധുക്കൾ വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തയ്ക്കും പരാതി നൽകിയതിന് പിന്നാലെയാണ് കള്ളം പൊളിഞ്ഞത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT