ചിത്രം: പിടിഐ 
India

സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു; മണിപ്പൂരിലെ കൊടുംക്രൂരതയുടെ വിവരങ്ങള്‍ പുറത്ത്

സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരില്‍ നടക്കുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരില്‍ നടക്കുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കക്കാച്ചിങ് ജില്ലയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ 80കാരിയായ ഭാര്യയെ അക്രമിസംഘം വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു. 

സെറോ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആദരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ് ചുരാചന്ദ് സിങിന്റെ ഭാര്യയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ചുരാചന്ദ് നേരത്തെ മരിച്ചിരുന്നു. 

അക്രമകാരികള്‍ എത്തിയപ്പോള്‍ ചുരാചന്ദ് സിങിന്റെ ഭാര്യ ഇബേതോംബി വീടിനുള്ളില്‍ ആയിരുന്നു. ഇവരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ വീട് പൂട്ടിയ സംഘം, പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു. 

മുത്തശ്ശിയെ രക്ഷിക്കാന്‍ ശ്രമിച്ച ചെറുമകന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. കൈയ്ക്ക് വെടിയേറ്റ താന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് 21കാരനായ പ്രേമാഖണ്ഡ പറഞ്ഞു. 

മെയ് 28നാണ് സംഭവം നടന്നതെന്നാണ് വിവരം. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരെയാണ് സെറോ ഗ്രാമം. മെയ് മൂന്നിന് ആരംഭിച്ച വംശീയ കലാപം ഏറ്റവുംകൂടുതല്‍ ബാധിച്ച മേഖലകളില്‍ ഒന്നാണ് ഈ ഗ്രാമം. ഇവിടുത്തെ ഏകദേശം എല്ലാ വീടുകളും അക്രമികള്‍ തീയുട്ട് നശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT