കമ്മ്യൂണിറ്റി കിച്ചന്‍ ഉദ്ഘാടനം ചെയ്ത ശേഷം ഭക്ഷണം കഴിക്കുന്ന യോഗി 
India

എസി മുറിയില്‍ വിഭവ സമൃദ്ധമായ ഊണിന് ഒന്‍പത് രൂപ; പദ്ധതിയുമായി യോഗി

പരിപ്പ്, നാല് റൊട്ടി, പച്ചക്കറികള്‍, അരി, സാലഡ്, ഒരു മധുരപലഹാരം എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് കുറഞ്ഞ ചെലവില്‍ നല്‍കന്നത്.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മഹാകുംഭമേളയ്ക്ക് മുന്നോടിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 'മാ കി രസോയി' കമ്മ്യൂണിറ്റി കിച്ചന്‍ ഉദ്ഘാടനം ചെയ്തു. വെറും ഒന്‍പത് രൂപയ്ക്ക് ഇവിടെ ഭക്ഷണം ലഭിക്കും. പരിപ്പ്, നാല് റൊട്ടി, പച്ചക്കറികള്‍, അരി, സാലഡ്, ഒരു മധുരപലഹാരം എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് കുറഞ്ഞ ചെലവില്‍ നല്‍കന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായാണ് 'മാ കി രസോയി' കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് കമ്യൂണിറ്റി കിച്ചനിലെത്തിയ മുഖ്യമന്ത്രി അവിടെയെത്തിയവര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുകയും ചെയ്തു. ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം മറ്റ് ക്രമീകരണങ്ങള്‍ മുഖ്യമന്ത്രി നോക്കിക്കാണകയും ചെയ്തു.

എസ്ആര്‍എന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് സാമ്പത്തികമായി താഴെ നില്‍ക്കുന്നവര്‍ക്കും 'മാ കി രസോയി' ഉപയോഗപ്രദമാകും. എസ്ആര്‍എന്‍ കാമ്പസില്‍ 2000 ചതുരശ്ര അടി വിസ്തൃതിയില്‍ നന്ദി സേവാ സന്‍സ്ഥാന്‍ തയ്യാറാക്കിയ 'മാ കി രസോയി' പൂര്‍ണ്ണമായും എസിയാണ്. ഒരേ സമയം 150 ഓളം പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ഇവിടെ സൗകര്യം ഉണ്ട്.

മൂന്നു വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുക. 12 വര്‍ഷത്തിലൊരിക്കലാണ് മഹാ കുംഭമേള നടക്കുക. അവസാനമായി മഹാകുംഭമേള നടന്നത് 2013ലാണ്. കോടിക്കണക്കിന് മനുഷ്യര്‍ ഒത്തു ചേരുന്ന കുംഭമേള വിശ്വാസത്തിന്റേയും കൂട്ടായ്മയുടേയും ആചാരങ്ങളുടേയുമെല്ലാം മഹാമേള കൂടിയാണ്. 2025 ജനുവരി 13 മുതല്‍ 2025 ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT