അഖിലേഷ് യാദവ്‌ 
India

ജനസംഖ്യ കൂടാൻ കാരണം പട്ടിണിയും തൊഴിലില്ലായ്മയും, ഉത്തരവാദി സര്‍ക്കാര്‍: അഖിലേഷ്

ജനസംഖ്യാ വർധനവിൽ ഇന്ത്യ ഒന്നാമതായതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ജനസംഖ്യാ വർധനവിൽ ഇന്ത്യ ഒന്നാമതായതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. 'ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത് എത്തിയിരിക്കുന്നു എന്നത് ആശങ്കയുണ്ടാക്കുന്ന വാർത്തയാണ്. കാരണം സർക്കാരിന്റെ പരാജയമാണ്'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ദാരിദ്യവും  തൊഴിലില്ലായ്മയും കാരണം, ജനങ്ങൾ അവരുടെ കുടുംബത്തിന് കൈത്താങ്ങാവാൻ കൂടുതൽ കുട്ടികളെ ആഗ്രഹിക്കുന്നു. വൈദ്യസഹായത്തിന്റെ ലഭ്യതയില്ലാത്തത് കാരണം ശിശുമരണങ്ങൾ സംഭവിക്കുമെന്ന് ജനങ്ങൾ ഭയപ്പെടുന്നു. ഗർഭനിരോധന മാർഗങ്ങൾ വേണ്ടത്ര വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വേണ്ടത്ര വിദ്യാഭ്യാസമില്ലായ്മയാണ് ജനസംഖ്യാ വർധനവിന്റെ മറ്റൊരു കാരണമെന്ന് സർക്കാർ മനസ്സിലാക്കുന്നില്ല.'- അദ്ദേഹം പറഞ്ഞു. 

പുതിയ യുഎൻ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ ജനസംഖ്യ 142.86 കോടിയാണ്. ഇത് 2050ഓടെ 166 കോടിയാകും എന്നാണ് കണക്കാക്കുന്നത്. അതേസമയം ചൈനയുടെ ജനസംഖ്യ 131.7 കോടിയായി കുറഞ്ഞു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT