പ്രതീകാത്മക ചിത്രം 
India

ചികിത്സയ്ക്കു സംസ്ഥാന പരിഗണന വേണ്ട; എല്ലാ പൗരന്മാര്‍ക്കും തുല്യാവസരം; ആശുപത്രിയോട് ഹൈക്കോടതി

രോഗിയുടെ അവസ്ഥയല്ലാതെ മറ്റു പരിഗണനകള്‍ ചികിത്സയ്ക്കു പാടില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏതു സംസ്ഥാനത്തുനിന്നുള്ളയാള്‍ എന്നതു പരിഗണിക്കാതെ എല്ലാവര്‍ക്കും ഒരേപോലെ ചികിത്സ നല്‍കാന്‍ ഡല്‍ഹിയിലെ ലോക്‌നായക് ആശുപത്രിക്ക് ഹൈക്കോടതി നിര്‍ദേശം. രോഗിയുടെ അവസ്ഥയല്ലാതെ മറ്റു പരിഗണനകള്‍ ചികിത്സയ്ക്കു പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

അടിയന്തര ശസ്ത്രക്രിയ വേണ്ട ബിഹാര്‍ സ്വദേശിക്ക് ഈ മാസം 26ന് എംആര്‍ഐ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. അടുത്ത വര്‍ഷം ജൂലൈയിലാണ് ആശുപത്രി ഈ രോഗിയുടെ പരിശോധന നിശ്ചയിച്ചിരുന്നത്.

ബിഹാര്‍ സ്വദേശിയായതു കൊണ്ട് പരിശോധന നീട്ടിക്കൊണ്ടുപോവുകയാണെന്ന്, ഗുലാം മഹബൂബ് എന്ന രോഗിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അശോക് അഗര്‍വാള്‍ പറഞ്ഞു. വോട്ടര്‍ ഐഡി പരിശോധിച്ച് ഡല്‍ഹി സ്വദേശിയാണെന്ന് ഉറപ്പുവരുത്തിയാണ് ചികിത്സയുടെ മുന്‍ഗണന നിശ്ചയിക്കുന്നത്. ഇതാണ് ആശുപത്രിയില്‍ തുടരുന്ന രീതിയാണ് അഭിഭാഷകന്‍ പറഞ്ഞു.

എംആര്‍ഐക്കു വേണ്ടി രണ്ടു വര്‍ഷം കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് ഗുലാം മഹബൂബ് പറഞ്ഞു. അല്ലാത്തപക്ഷം സ്വകാര്യ കേന്ദ്രത്തില്‍ പോയി പരിശോധന നടത്താനാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും  ഗുലാം ആരോപിച്ചു.

രോഗി ഡല്‍ഹി സ്വദേശിയായിരിക്കണം എന്ന നയമില്ലെന്ന് ആശുപത്രിയുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് രോഗാവസ്ഥ മാത്രം പരിഗണിച്ചു ചികിത്സ നിശ്ചയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT