പ്രതീകാത്മക ചിത്രം 
India

കൂട്ട ബലാത്സംഗം നടന്നത് നേതാവിന്റെ കാറില്‍? ഒരു പ്രതി കൂടി പിടിയില്‍, മൂന്നു പേര്‍ പ്രായപൂര്‍ത്തിയാവാത്തവര്‍

നഗരത്തിലെ പബില്‍ വച്ച് പെണ്‍കുട്ടിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത സംഘം ജൂബിലി ഹില്‍സ് പരിസരത്തു വച്ച് കാര്‍ നിര്‍ത്തി ആക്രമണം നടത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഒമര്‍ ഖാന്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. മറ്റൊരു പ്രതിയായ സദുദ്ദിന്‍ മാലിക്കിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ശേഷിച്ച മൂന്നു പ്രതികള്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് പതിനേഴുകാരിയായ പെണ്‍കുട്ടി കാറിനുള്ളില്‍ വച്ച് ബലാത്സംഗത്തിനിരയായത്. എംഎല്‍എയുടെ കാറിനുള്ളില്‍ വച്ചാണ് കുറ്റകൃത്യം നടന്നത് എന്നാണ് വിവരം. ചുവന്ന മെഴ്‌സിഡസ് കാര്‍ ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്നോവ കാറിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. 

നഗരത്തിലെ പബില്‍ വച്ച് പെണ്‍കുട്ടിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത സംഘം ജൂബിലി ഹില്‍സ് പരിസരത്തു വച്ച് കാര്‍ നിര്‍ത്തി ആക്രമണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

ഭരണകക്ഷിയായ ടിആര്‍എസിലെ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് കാറിന്റെ ഉടമയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതി കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ മകനാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി; ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച കാലം: റാണി മുഖര്‍ജി

SCROLL FOR NEXT