ഫോട്ടോ: എഎൻഐ 
India

'ഞാന്‍ കശ്മീരി പണ്ഡിറ്റ്; വീട്ടിലെത്തിയ പ്രതീതി'- രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കശ്മീരില്‍

'ഞാന്‍ കശ്മീരി പണ്ഡിറ്റ്; വീട്ടിലെത്തിയ പ്രതീതി'- രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കശ്മീരില്‍

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: താന്‍ കശ്മീരി പണ്ഡിറ്റാണെന്നും സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. 

'എന്റെ കുടുംബത്തിന് ജമ്മു കശ്മീരുമായി ദീര്‍ഘ നാളത്തെ ബന്ധമുണ്ട്. വീട്ടില്‍ വന്ന പ്രതീതിയാണ് ഇപ്പോള്‍'- രാഹുല്‍ പറഞ്ഞു. 

'ഞാന്‍ ഒരു കാശ്മീരി പണ്ഡിറ്റാണ് എന്റെ കുടുംബവും അങ്ങനെത്തന്നെ. ഇന്ന് രാവിലെ കശ്മീരി പണ്ഡിറ്റുകളുടെ ഒരു സംഘം എന്നെ കാണാന്‍ വന്നു. കേണ്‍ഗ്രസ് നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് അവര്‍ എന്നോട് പറഞ്ഞു. എന്നാല്‍ ബിജെപി ഒന്നും ചെയ്തില്ലെന്നും അവര്‍ വ്യക്തമാക്കി. എന്റെ കശ്മീര്‍ പണ്ഡിറ്റ് സഹോദരന്‍മാരെ നിങ്ങള്‍ക്കു വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ ചെയ്തിരിക്കുമെന്ന് ഉറപ്പു തരുന്നു'- രാഹുല്‍ വ്യക്തമാക്കി. 

'എന്റെ ഹൃദയത്തില്‍ കശ്മീരിന് സവിശേഷ സ്ഥാനമുണ്ട്. പക്ഷേ എനിക്ക് ഇന്ന് വേദനയുണ്ട്. എന്റ സഹോദരന്‍മാരായ കശ്മീര്‍ ജനതയെ ബിജെപിയും ആര്‍എസ്എസും ഭിന്നിപ്പിക്കുകയാണ്.' 

കശ്മീരില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT