ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക്  വിഡിയോ ദൃശ്യം
India

ഇനി പറ പറക്കും വേ​ഗം! യാത്രയിൽ വമ്പൻ വിപ്ലവത്തിനൊരുങ്ങി ഇന്ത്യയും; ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് (വിഡിയോ)

ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് മദ്രാസ് ഐഐടി ക്യാംപസിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് റയിൽവേയുടേയും ഐഐടി മദ്രാസിന്റേയും സഹകരണത്തോടെ തയ്യാറായി. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ട് ജില്ലയിലുള്ള മദ്രാസ് ഐഐടിയുടെ തയ്യൂർ ക്യാംപസിലാണ് ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് നിർമിച്ചിരിക്കുന്നത്. 410 മീറ്റർ ദൂരമുള്ള ട്രാക്കാണ് നിർമിച്ചിരിക്കുന്നത്. ഭാവി തലമുറയെ യാത്രാ വിപ്ലവത്തിലേക്ക് നയിക്കുന്നതാണ് ഹൈപ്പർലൂപ്പ് ട്രാക്ക്.

പരീക്ഷണ ട്രാക്കിന്റെ വിഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിലൂടെ പുറത്തുവിട്ടു. ഐഐടി മദ്രാസിലെ ആവിഷ്കാർ ഹൈപ്പർലൂപ്പ് ടീമിന്റെയും സ്ഥാപനത്തിലെ ഇൻക്യുബേറ്റഡ് സ്റ്റാർട്ടപ്പിന്റേയും സംയുക്ത സംരംഭമാണ് ഹൈപ്പർലൂപ്പ് ട്രാക്ക്.

2012ൽ ഇലോൺ മസ്കാണ് ഹൈപ്പർലൂപ്പ് ആശയം ജനകീയമാക്കിയത്. വൈകീട് മസ്കിന്റെ ആശയം ലോകമാകെ ഏറ്റെടുത്തു. ഐഐടി മദ്രാസിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര വിദ്യാർഥികളായ 76 പേരാണ് ആവിഷ്കാർ ഹൈപ്പർലൂപ്പ് ടീമിലുള്ളത്. രണ്ട് ഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈപ്പർലൂപ്പിലൂടെ സഞ്ചരിക്കുന്ന പോഡുകളുടെ പരീക്ഷണ ഓട്ടമാണ് ഇതിൽ പ്രധാനം.

താഴ്ന്ന മർദ്ദാവസ്ഥയിലുള്ള ഹൈപ്പർലൂപ്പിലൂടെ അസാധാരണ വേ​ഗതയിൽ പോഡുകൾക്ക് സഞ്ചരിക്കാൻ സാധിക്കും. ഓരോ പോഡിലും 24 മുതൽ 28 വരെ യാത്രക്കാരെ വഹിക്കാൻ സാധിക്കുന്ന വിധത്തിലാണ് രൂപ കൽപ്പന. ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയിലൂടെ പോയിന്റ് ടു പോയിന്റ് യാത്ര വേ​ഗത്തിലാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. വരാനിരിക്കുന്നത് വലിയ യാത്രാ വിപ്ലവമാണെന്നു ശാസ്ത്ര ലോകം വിലയിരുത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

'പരാതിക്ക് പിന്നില്‍ പി ശശിയുടെ ഓഫീസ്; പുറത്തുവന്നശേഷം കൂടുതല്‍ പറയാം'; വ്യവസായ ഷര്‍ഷാദ് റിമാന്‍ഡില്‍

SCROLL FOR NEXT