പ്രതീകാത്മക ചിത്രം 
India

പണത്തെ ചൊല്ലി തര്‍ക്കം; പിതാവിനെ കൊലപ്പെടുത്തി, ചാക്കില്‍ക്കെട്ടി ഹൈവേക്ക് സമീപം കുഴിച്ചുമൂടി

ഭൂമിക്ക് ലഭിച്ച പണത്തെ ചൊല്ലി അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായി.

സമകാലിക മലയാളം ഡെസ്ക്


ബംഗളുരു: പിതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്‍ മൃതദേഹം ചാക്കില്‍ക്കെട്ടി ഹൈവേക്ക് സമീപം കുഴിച്ചിട്ടു. കര്‍ണാടകയിലെ റായ്ചൂരിലാണ് സംഭവം. 70 വയസുള്ള ശിവനപ്പയാണ് കൊല്ലപ്പട്ടത്. മകന്‍ ഈരണ്ണയെ പൊലിസ് അറസ്റ്റ് ചെയ്തു.

ശിവനപ്പയുടെ ഭൂമി ദേശീയപാത വികസനത്തിനായി ഏറ്റെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. ഭൂമിക്ക് ലഭിച്ച പണത്തെ ചൊല്ലി അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായി. പണം നല്‍കാന്‍ വയോധികന്‍ വിസമ്മതിച്ചതോടെ മകന്‍ പൈപ്പ് എടുത്ത് തലയ്ക്കടിച്ചു. അടിയേറ്റ് നിലത്തുവീണ ശിവനപ്പ സംഭവസ്ഥലത്ത് വച്ച് മരിച്ചു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി ഹൈവേക്ക് സമീപായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സാധാരണരീതിയില്‍ പെരുമാറിയ യുവാവ് പിതാവിനെ കാണാനില്ലെന്ന് അറിയിച്ച് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇയാളുടെ ഇടപെടലില്‍ ബന്ധുക്കള്‍ സംശയം പ്രകടപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് യുവാവിനെ ചോദ്യം ചെയ്തു. ഒടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വ്യാഴാഴ്ച പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

SCROLL FOR NEXT