അരവിന്ദ് കെജരിവാൾ പിടിഐ
India

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജരിവാളിന് സമയം നീട്ടി നല്‍കി, അടുത്ത മാസം 16ന് നേരിട്ട് ഹാജരാകണം

കെജരിവാള്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരായത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരിട്ട് ഹാജരാകാന്‍ കോടതി സമയം നീട്ടി നല്‍കി. അടുത്തമാസം പതിനാറിന് നേരിട്ടെത്തണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി നിര്‍ദേശിച്ചു. കെജരിവാള്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരായത്. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് മൂലം നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് കെജരിവാള്‍ അറിയിക്കുകയായിരുന്നു.

അറസ്റ്റിലാകുമെന്ന സൂചനകള്‍ ശക്തമാവുന്ന സാഹചര്യത്തിലാണ് അരവിന്ദ് കെജരിവാള്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടുന്നത്. മദ്യനയ അഴിമതിക്കേസില്‍ ഇഡി ആറാമത്തെ സമന്‍സും അയച്ചതിനു പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ നാടകീയ നീക്കം. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് 62 എംഎല്‍എമാരുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാര്‍ട്ടി വിടുന്ന ഓരോ എംഎല്‍എമാര്‍ക്കും 25 കോടി രൂപ വാഗ്ദാനം നല്‍കി എന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് വിശ്വാസവട്ടെടുപ്പ് തേടാനുള്ള തീരുമാനമെടുത്തത്. മറ്റന്നാള്‍ ആണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിലെ പ്രതികളില്‍ ഒരാളായ സമീര്‍ മഹേന്ദ്രുവുമായി കെജ്‌രിവാള്‍ വിഡിയോ കോളില്‍ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT