അരവിന്ദ് കെജരിവാൾ പിടിഐ/ ഫയല്‍
India

'ജഡ്ജിയുടെ മക്കള്‍ എങ്ങനെ ജിവിക്കണമെന്ന് തീരുമാനിക്കുന്നത് ഹര്‍ജിക്കാരന്‍ അല്ല'; മദ്യനയക്കേസില്‍ ജസ്റ്റിസ് സ്വര്‍ണകാന്ത തുടരും

ഒരുരാഷ്ട്രീയക്കാരന് ഒരു ജഡ്ജിയുടെ ജുഡീഷ്യല്‍ പശ്ചാത്തലം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. തന്റെ മക്കള്‍ കേന്ദ്ര ഗവണ്‍മെന്റ് പാനലിലെ അഭിഭാഷകരാണെന്ന് ചൂണ്ടിക്കാട്ടി, മദ്യനയക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ മാറണമെന്ന അരവിന്ദ് കെജരിവാളിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ജഡ്ജിയുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് തെളിവുകളില്ലാത്ത സാഹചര്യത്തില്‍, ജഡ്ജിമാരുടെ മക്കള്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാന്‍ ഒരു ഹര്‍ജിക്കാരന് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. കെജരിവാളിന്റെ ഹര്‍ജിക്കെതിരെ രൂക്ഷമായി വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

മദ്യനയ അഴിമതിക്കേസില്‍ നിന്ന് അങ്ങനെ പിന്‍മാറാന്‍ കഴിയില്ല. ഒരുരാഷ്ട്രീയക്കാരന് ഒരു ജഡ്ജിയുടെ ജുഡീഷ്യല്‍ പശ്ചാത്തലം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യനയക്കേസില്‍ സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍, ജസ്റ്റിസ് ശര്‍മ്മയുടെ മക്കള്‍ക്ക് നിരവധി കേസുകള്‍ കൈമാറുന്നുണ്ടെന്നായിരുന്നു കെജരിവാളിന്റെ വാദം. എന്നാല്‍, കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഒരു ജഡ്ജിയെ പിന്മാറാന്‍ പ്രേരിപ്പിക്കാന്‍ ഇത്തരം വ്യക്തിപരമായ കാരണങ്ങള്‍ മതിയാകില്ലെന്ന് കോടതി വ്യക്തമാക്കി. താന്‍ ഒരു ജഡ്ജിയാണ് എന്ന കാരണത്താല്‍ മാത്രം, തന്റെ മക്കളെ അഭിഭാഷകവൃത്തി എന്ന നിയമപരമായ തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

താന്‍ പ്രതിയായ മദ്യനയക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് കെജരിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ കേസില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറലിന് കീഴിലാണ് ജഡ്ജിയുടെ മക്കള്‍ ജോലി ചെയ്യുന്നതെന്നും ഇത് കേസിനെ ബാധിക്കുമെന്നുമായിരുന്നു കെജരിവാളിന്റെ വാദം.

'Litigant Can't Dictate How Judge's Children Live': Justice Sharma On Kejriwal Citing Her Children's Appointment As Govt Counsel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി'; മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്

'വീടിന്റെ മേൽക്കൂരയ്ക്ക് വിള്ളലുകൾ ഇല്ല; അനിയനെ മുൻനിർത്തി കോൺഗ്രസ് നടത്തിയ രാഷ്ട്രീയ നാടകം'

JEE Main Session 2 Result 2026 : 26 പേർക്ക് 100 ശതമാനം,ജെഇഇ സ്കോർ എങ്ങനെ അറിയാം

'മകന്റെ മരണത്തില്‍ ചികിത്സാ പിഴവും കാരണമായി, സമഗ്ര അന്വേഷണം വേണം'

തൃണമൂലില്‍ നിന്ന് രാജിവച്ച് അന്‍വര്‍; കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT