ന്യൂഡൽഹി: ഈ മാസം ഏഴിനു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 65.68 ശതമാനം വോട്ടിങ് നടന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പോൾ ചെയ്ത വോട്ടുകളുടെ അന്തിമ കണക്കുകൾ പുറത്തുവിട്ടു. പുരുഷൻമാരേക്കാൾ സ്ത്രീകളാണ് മൂന്നാം ഘട്ടത്തിലും ഏറ്റവും കൂടുതൽ വോട്ട് ചെയ്തത്.
66.89 ശതമാനം സ്ത്രീകളും 64.4 ശതമാനം പുരുഷൻമാരും 25.2 ശതമാനം ട്രാൻസ്ജെൻഡറുകളും മൂന്നാം ഘട്ടത്തിൽ വോട്ട് ചെയ്തു. 17.24 കോടി വോട്ടുകളാണ് രേഖപ്പെടുത്താൻ ഉണ്ടായിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മെയ് ഏഴിനു 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2019ൽ 68.4 ശതമാനമായിരുന്നു പോളിങ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates