ലോക്‌സഭ  പിടിഐ
India

പതിനെട്ടാം ലോക്‌സഭയില്‍ 41 പാര്‍ട്ടികള്‍ക്കു പ്രാതിനിധ്യം, 64% അംഗങ്ങളും ദേശീയ പാര്‍ട്ടികളില്‍നിന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയായതോടെ പതിനെട്ടാം ലോക്‌സഭയില്‍ അംഗങ്ങളായി എത്തുക 41 പാര്‍ട്ടികളുടെ പ്രതിനിധികള്‍. കഴിഞ്ഞ ലോക്‌സഭയില്‍ 36 പാര്‍ട്ടികള്‍ക്കാണ് പ്രാതിനിധ്യം ഉണ്ടായിരുന്നത്.

ആകെയുള്ള 543 സീറ്റില്‍ 346 എണ്ണവും ദേശീയ പാര്‍ട്ടികള്‍ക്കാണ് ലഭിച്ചത്. ആകെ സീറ്റിന്റെ 64 ശതമാനവും ദേശീയ പാര്‍ട്ടികള്‍ നേടി. സംസ്ഥാന പാര്‍ട്ടികള്‍ക്ക് 179 സീറ്റാണ് ലഭിച്ചത്. അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് 11 സീറ്റും സ്വതന്ത്രര്‍ക്ക് ഏഴു സീറ്റും കിട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2009 മുതല്‍ 2024 വരെയുള്ള കണക്ക് അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ 104 ശതമാനം വര്‍ധനയുണ്ടായെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ 751 രാഷ്ട്രീയ പാര്‍ട്ടികളാണ് ഭാഗഭാക്കായത്. 2019ല്‍ ഇത് 677 ആയിരുന്നു. 2014ല്‍ 464ഉം 2009ല്‍ 368ഉം പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ദേശീയ പാര്‍ട്ടികളുടെ പ്രതിനിധികളായി 1333 പേരാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. സംസ്ഥാന പാര്‍ട്ടികളില്‍നിന്ന് 532 പേരും അംഗീകാരമില്ലാത്ത പാര്‍ട്ടികളില്‍നിനന് 2580 പേരും മത്സരിച്ചു. 3915 സ്വതന്ത്രരാണ് ഇക്കുറി മത്സര രംഗത്ത് ഉണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT