ഫയല്‍ ചിത്രം 
India

നിര്‍ണായക രാഷ്ട്രീയനീക്കങ്ങളുമായി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയില്‍; ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തമാക്കുക ലക്ഷ്യം

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ നീക്കങ്ങള്‍ ആലോചിക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ മമതയുടെ ഡല്‍ഹി സന്ദര്‍ശനം നിര്‍ണായകമാണ്.വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതും, അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക രാഷ്ട്രീയനീക്കങ്ങള്‍ക്ക് മമതയുടെ ഡല്‍ഹി സന്ദര്‍ശനം വേദിയായേക്കും. 

ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തും. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത മമത ചൂണ്ടിക്കാട്ടും. 

വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭവും ചര്‍ച്ചയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തിയേക്കും. അതിര്‍ത്തിയില്‍ സൈന്യത്തിന്റെ അധികാര പരിധി വര്‍ധിപ്പിച്ചതില്‍ പ്രധാനമന്ത്രിയെ മമത അതൃപ്തി അറിയിച്ചേക്കും. പാര്‍ട്ടി നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന ബിജെപി നേതാവ് വരുണ്‍ഗാന്ധിയുമായും മമത കൂടിക്കാഴ്ച നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT