പ്രതീകാത്മക ചിത്രം 
India

മോഷണശ്രമം ചെറുത്തു; വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം ചാക്കില്‍ക്കെട്ടി ജനലിലൂടെ പുറത്തെറിഞ്ഞു;യുവാവ് അറസ്റ്റില്‍

വയോധികയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടാണ് കൃത്യംനടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി ജനലിലൂടെ പുറത്തെറിഞ്ഞ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സെന്‍ട്രല്‍ മുംബൈയിലെ വഡാലയിലാണ് ക്രൂരമായ കൃത്യം നടന്നത്. മുഹമ്മദ് ഫായിസ് റഫീഖ് സയ്യിദ് എന്ന 27കാരനാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

സുഗ്രബി ഹുസൈന്‍ മുല്ല എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടിയേറ്റ വയോധിക സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇതിന് പിന്നാല പ്രതി മൃതദേഹം ചാക്കില്‍ നിറച്ച് വീടിന്റെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.

തെളിവ് നശിപ്പിക്കുന്നതിനായി ഇയാള്‍ വയോധികയുടെ മൃതദേഹം ഭാഗികമായി കത്തിക്കുകയും ചെയ്തിരുന്നു. ഒരാഴ്ച മുന്‍പാണ് വയോധികയുടെ ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ പൊലീസ് കണ്ടെത്തിയത്. പ്രതിക്ക് ഇവരുടെ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. നേരത്തെ സൈറ്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്തിരുന്ന യുവാവ് ഏറെക്കാലമായി  തൊഴില്‍ രഹിതനായിരുന്നു.ഭാര്യയെയും രണ്ട് മക്കളെയും പോറ്റുന്നതിനായാണ് യുവാവ് വയോധികയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

വയോധികയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടാണ് കൃത്യംനടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. അന്നേദിവസം വൈകീട്ട് വയോധികയെ തന്റെ വീട്ടിലേക്ക് ചായ കുടിക്കാന്‍ ക്ഷണിച്ചതായി പൊലീസ് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ അവരുടെ ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത് വയോധിക തടഞ്ഞു. തുടര്‍ന്ന് യുവാവ് ഇരുമ്പുവടികൊണ്ട് അവരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ടി പുറത്തേക്ക് എറിയുകയായിരുന്നു. അതിന് ശേഷം തെളിവ് നശിപ്പിക്കാന്‍ മൃതദേഹം ഭാഗികമായി കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

ഇനി ടോള്‍പ്ലാസകളില്‍ നിര്‍ത്തേണ്ട, 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം; എഐ അധിഷ്ഠിത സംവിധാനം അടുത്തവര്‍ഷം

മരണമുണ്ടാകില്ല, 2039 ആകുന്നതോടെ അമരത്വം കൈവരിക്കുമെന്ന് ബ്രയാൻ ജോൺസൺ

'സ്വര്‍ഗത്തിലെ മാലാഖക്കുഞ്ഞ്, വളരെ നേരത്തെ ഞങ്ങളെ വിട്ടു പോയി'; മകളെയോര്‍ത്ത് ഇന്നും നീറുന്ന ചിത്ര

എസ്‌ഐആര്‍ നീട്ടാന്‍ കേരളം തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കണം; അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സുപ്രീംകോടതി

SCROLL FOR NEXT