പ്രതീകാത്മക ചിത്രം 
India

യുവതിയെ കൊലപ്പെടുത്തി; കൈയും തലയും വെട്ടിമാറ്റി; തീ കൊളുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയുടെ വെട്ടിമാറ്റിയ കൈകള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഢ്: യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയുടെ കൈയും തലയും വെട്ടിയെടുത്ത ശേഷം തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹരിയാനയിലെ മനേസര്‍ ജില്ലയിലാണ് സംഭവം. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. 

ഏപ്രില്‍ 21നാണ് പാതി കത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൈയും തലയും വെട്ടി മാറ്റിയ നിലയിലായിരുന്നു മൃതദേഹം.  ഏപ്രില്‍ 23ന് യുവതിയുടെ വെട്ടിമാറ്റിയ കൈകള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 26ാം തീയതി യുവതിയുടെ വെട്ടിമാറ്റിയ തലയും കണ്ടെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ 30കാരിയാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ജിതേന്ദറിനെ ചോദ്യം ചെയ്യുകയാണെന്നും  പൊലീസ് പറഞ്ഞു. 

ഉമേദ് സിങ് എന്നയാള്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തിലെ കെട്ടിടത്തിലെ മുറിയില്‍ നിന്നാണ് യുവതിയുടെ മൃതേദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാരന്‍ മുറിയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ വിളിച്ചറിയിക്കുകയായിരുന്നു. താന്‍ എത്തിയപ്പോള്‍ പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്നും ഉമേദ് സിങ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT