സുപ്രീം കോടതി/ ഫയല്‍ ചിത്രം 
India

മണിപ്പൂര്‍: സ്ത്രീകളുടെ മൊഴിയെടുക്കരുത്; സിബിഐയോട് സുപ്രീം കോടതി

ഇന്ന് ഉച്ചയ്ക്ക് കേസ് കോടതി പരിഗണിക്കാനിരിക്കെ, മൊഴിയെടുക്കല്‍ നിര്‍ത്തിവയ്ക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മണിപ്പൂരില്‍ നഗ്ന പരേഡിനും കൂട്ട ബലാത്സംഗത്തിനും ഇരയായ സ്ത്രീകളുടെ മൊഴിയെടുക്കുന്ന നടപടികളുമായി മുന്നോട്ടുപോവരുതെന്ന് സിബിഐയ്ക്കു സുപ്രീം കോടതി നിര്‍ദേശം. ഇന്ന് ഉച്ചയ്ക്ക് കേസ് കോടതി പരിഗണിക്കാനിരിക്കെ, മൊഴിയെടുക്കല്‍ നിര്‍ത്തിവയ്ക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.

മൊഴി നല്‍കുന്നതിനായി ഇന്നു ഹാജരാവാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ത്രീകളില്‍ ഒരാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചത്. തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സിബിഐയ്ക്കു നിര്‍ദേശം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. 

കേസ് സിബിഐയ്ക്കു കൈമാറുന്നതിനെ, അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT