പ്രതീകാത്മക ചിത്രം 
India

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ജന്മദിനാഘോഷത്തിനായി വീട്ടിലേക്ക് ക്ഷണിച്ചു; സഹപാഠികള്‍ ബലാത്സംഗം ചെയ്തു; വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു; 3 പേര്‍ കസ്റ്റഡിയില്‍

പകര്‍ത്തിയ വീഡിയോ അതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട്: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠിയും സീനിയര്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

പ്ലസ്ടു വിദ്യാര്‍ഥിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായാണ് പെണ്‍കുട്ടി സുഹത്തിന്റെ വീട്ടില്‍ എത്തിയത്. അതിനിടെ സഹപാഠി സംസാരിക്കാനായി പെണ്‍കുട്ടിയെ വീട്ടിലേ മുറിയിലേക്ക് ക്ഷണിച്ചു. 

രണ്ട് സുഹൃത്തുക്കളെ അകത്തേക്ക് വിളിച്ച ശേഷം പെട്ടന്ന് സഹപാഠി വാതില്‍ അടയ്ക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും അത് മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. പകര്‍ത്തിയ വീഡിയോ അതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

പിന്നീട് സ്‌കൂളില്‍ പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി വിവരം അമ്മയോട് തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

SCROLL FOR NEXT