പ്രതീകാത്മക ചിത്രം 
India

പ്രശ്‌നങ്ങള്‍ തീര്‍ക്കാം, 24കാരിയെ 13 നില കെട്ടിടത്തിന്റെ മുകളില്‍ കൊണ്ടുപോയി; ബലാത്സംഗം ചെയ്ത് കൊന്നു, കാമുകന്‍ അറസ്റ്റില്‍ 

24കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 24കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച കാണാതായ യുവതിയുടെ മൃതദേഹം 13നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തൊട്ടടുത്ത ദിവസം കണ്ടെത്തുകയായിരുന്നു.

മഹാരാഷ്ട്രയിലെ ഗോവണ്ടി സ്വദേശിനിയായ 24കാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ കാമുകനായ റെഹാന്‍, ഫൈസല്‍ എന്നിവരാണ് പിടിയിലായത്.യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍  പറയുന്നത്. തലയ്ക്ക് പരിക്കേറ്റ പാടുകളുമുണ്ട്.

റെഹാന് പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ യുവതി വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യുവതിയെ ഇല്ലായ്മ ചെയ്യാന്‍ ഫൈസലിന്റെ സഹായം റെഹാന്‍ തേടുകയായിരുന്നു.

കഴിഞ്ഞദിവസം വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് റെഹാന്‍ യുവതിയെ 13നില കെട്ടിടത്തിന്റെ മുകളിലേക്ക് വിളിച്ചു കൊണ്ടുപോയി. തുടര്‍ന്ന് 24കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തൊട്ടടുത്ത ദിവസം വീഡിയോ ഷൂട്ട് ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയ ആണ്‍കുട്ടികളാണ് യുവതി മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ചില ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്ന് പോയതെന്ന് അമ്മ പറയുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT