പ്രതീകാത്മക ചിത്രം 
India

പ്രശ്‌നങ്ങള്‍ തീര്‍ക്കാം, 24കാരിയെ 13 നില കെട്ടിടത്തിന്റെ മുകളില്‍ കൊണ്ടുപോയി; ബലാത്സംഗം ചെയ്ത് കൊന്നു, കാമുകന്‍ അറസ്റ്റില്‍ 

24കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 24കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച കാണാതായ യുവതിയുടെ മൃതദേഹം 13നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തൊട്ടടുത്ത ദിവസം കണ്ടെത്തുകയായിരുന്നു.

മഹാരാഷ്ട്രയിലെ ഗോവണ്ടി സ്വദേശിനിയായ 24കാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ കാമുകനായ റെഹാന്‍, ഫൈസല്‍ എന്നിവരാണ് പിടിയിലായത്.യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍  പറയുന്നത്. തലയ്ക്ക് പരിക്കേറ്റ പാടുകളുമുണ്ട്.

റെഹാന് പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ യുവതി വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യുവതിയെ ഇല്ലായ്മ ചെയ്യാന്‍ ഫൈസലിന്റെ സഹായം റെഹാന്‍ തേടുകയായിരുന്നു.

കഴിഞ്ഞദിവസം വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് റെഹാന്‍ യുവതിയെ 13നില കെട്ടിടത്തിന്റെ മുകളിലേക്ക് വിളിച്ചു കൊണ്ടുപോയി. തുടര്‍ന്ന് 24കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തൊട്ടടുത്ത ദിവസം വീഡിയോ ഷൂട്ട് ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയ ആണ്‍കുട്ടികളാണ് യുവതി മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ചില ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്ന് പോയതെന്ന് അമ്മ പറയുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിവേഗം മുന്നോട്ടു തന്നെ'; ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍

'അവസാന മണിക്കൂറിലാണോ കളിക്കില്ലെന്നു പറയുന്നത്... പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടി വേണം'

എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും, അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?; വിമര്‍ശനങ്ങളോട് തുറന്നടിച്ച് ഐശ്വര്യ ലക്ഷ്മി

ഗ്രൗണ്ടിൽ ഞങ്ങൾ ഉണ്ടാകും; പാകിസ്ഥാന്‍റെ ബഹിഷ്കരണ ഭീഷണിയിൽ പ്രതികരിച്ച് ബിസിസിഐ

അമൃതസ്‌നാനത്തോടെ നാളെ മഹാമാഘ മഹോത്സവത്തിന് സമാപനം

SCROLL FOR NEXT