Bullet Train ANI
India

ബംഗലൂരു- ചെന്നൈ വെറും ഒന്നേകാല്‍ മണിക്കൂര്‍; രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

അതിവേഗ റെയില്‍ രാജ്യത്ത് വ്യാപിപ്പിക്കുക ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് പാതയ്ക്ക് പുറമെ, രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഡല്‍ഹി, വാരണാസി, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ നിര്‍ദ്ദിഷ്ട ഇടനാഴികള്‍.

അതിവേഗ റെയില്‍ രാജ്യത്ത് വ്യാപിപ്പിക്കുക ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ നീക്കം. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരണാസി-സിലിഗുരി എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ റൂട്ടുകള്‍.

ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക, വ്യാവസായിക, സാങ്കേതിക, ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുക എന്നതാണ് ഈ റൂട്ടുകളുടെ ലക്ഷ്യം. ഇത് വിശാലമായ ദേശീയ ബുള്ളറ്റ് ട്രെയിന്‍ ശൃംഖലയ്ക്ക് വഴിയൊരുക്കുമെന്ന് റെയില്‍വേ മന്ത്രാലയം സൂചിപ്പിച്ചു. പുതിയ റൂട്ടുകളുടെ നിര്‍മ്മാണ സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഓരോ ഇടനാഴിയും ജോലി ആരംഭിക്കുന്നതിന് മുമ്പ് സാധ്യതാ പഠനങ്ങള്‍, അംഗീകാരങ്ങള്‍, ഫണ്ടിങ് ക്രമീകരണങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ എന്നിവയ്ക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 1 മണിക്കൂര്‍ 57 മിനിറ്റില്‍ എത്തിച്ചേരാനാകുമെന്നാണ് നിഗമനം.

മുംബൈയ്ക്കും പൂനെയ്ക്കും ഇടയില്‍ 48 മിനിറ്റ്, ബംഗളൂരുവിനും ചെന്നൈയ്ക്കും ഇടയില്‍ 73 മിനിറ്റ്, ബംഗളൂരുവിനും ഹൈദരാബാദിനും ഇടയില്‍ 2 മണിക്കൂര്‍ 10 മിനിറ്റ്, പൂനെയ്ക്കും ഹൈദരാബാദിനും ഇടയില്‍ 2 മണിക്കൂര്‍ 8 മിനിറ്റ്, ഡല്‍ഹിക്കും ലഖ്നൗവിനും ഇടയില്‍ 2 മണിക്കൂര്‍, ഡല്‍ഹിക്കും വാരണാസിക്കും ഇടയില്‍ 3 മണിക്കൂര്‍ 15 മിനിറ്റ്, ഡല്‍ഹിക്കും സിലിഗുരിക്കും ഇടയില്‍ 6 മണിക്കൂര്‍ എന്നിങ്ങനെയാണ് യാത്രാ സമയം ലക്ഷ്യമിടുന്നത്.

Modi government approves 7 new bullet train routes beyond Mumbai-Ahmedabad line

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിയറും വൈനുമല്ലാതെ എന്താണ് വീര്യം കുറഞ്ഞ മദ്യം? ബെവ്‌കോ കൗണ്ടറുകളിലെത്തും റെഡി ടു ഡ്രിങ്ക് ബിവറേജസ്; ലക്ഷ്യം കോടികളുടെ വരുമാനം

'ആ ഡേറ്റിനൊന്നും ഞാന്‍ ഉണ്ടാവില്ല, മരിച്ചു പോകും; ഫോണ്‍ എടുത്ത സലിം കുമാര്‍ എന്നോട് പറഞ്ഞു'; നെല്‍സണ്‍ ഐപ്പ് പറയുന്നു

ഡോക്ടറുടെ നിർദേശമില്ലാതെ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിച്ചു, 26 കാരിയുടെ വൃക്ക തകരാറിലായി, ഡയാലിസിസ് ആരംഭിച്ചു

സതീശന്‍ മംഗലാപുരത്തേക്ക് പോയത് എന്തിനാണ് എന്ന് ഇപ്പോള്‍ വ്യക്തമായി, ബജറ്റ് ലക്ഷ്യമിടുന്നത് ജില്ലകളെ വിവിധ പേരുകളിലാക്കി വില്‍ക്കാന്‍; ഇതാണോ നെഹ്‌റൂവിയന്‍ സോഷ്യലിസം?

'വി ഡി സതീശന് എത്ര കിട്ടി?, നഷ്ടം സഹിക്കാന്‍ തയ്യാറായതിന്റെ പിന്നിലെ കൊടുക്കല്‍ വാങ്ങല്‍ എന്ത്?; വീര്യം കുറഞ്ഞ മദ്യത്തിന് പിന്നില്‍ കര്‍ണാടക മദ്യലോബി'