രാഹുല്‍ ഗാന്ധി, ഫയല്‍ ചിത്രം/ പിടിഐ 
India

'എല്ലാ മോദിമാരും കള്ളന്‍മാര്‍'; നേരിട്ട് ഹാജരാകേണ്ട, രാഹുല്‍ ഗാന്ധിക്ക് എതിരെ ഉടന്‍ നടപടി പാടില്ലെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി

ക്രിമിനല്‍ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഒഴിവാക്കി ഝാര്‍ഖണ്ഡ് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്


റാഞ്ചി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഒഴിവാക്കി ഝാര്‍ഖണ്ഡ് ഹൈക്കോടതി. 'എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദി' എന്ന പേരുവന്നതെന്ന പരാമര്‍ശത്തിന് എതിരായ കേസിലാണ് രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ജസ്റ്റിസ് എസ്‌കെ ദ്വിവേദി വ്യക്തമാക്കിയത്. രാഹുലിന് എതിരെ ഉടന്‍ നടപടികളൊന്നും സ്വീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു. 

കേസില്‍ നേരിട്ട് ഹാജരാകണമെന്ന റാഞ്ചി എംപി-എംഎല്‍എ കോടതി വിധിക്ക് എതിരെയാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. ആഗസ്റ്റ് 16ന് കോടതി കേസില്‍ വാദം കേള്‍ക്കും. 

പ്രദീപ് മോദി എന്നയാളാണ് രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ കേസ് കൊടുത്തത്. സമാന കേസില്‍ സൂറത്ത് കോടതി കഴിഞ്ഞ മാര്‍ച്ച് 23ന് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി. 2019ലെ കര്‍ണാടകയിലെ കോലാറില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് 'എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേരുവന്നത്' എന്ന പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

'സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു'; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

Today's Rashi Phalam April 17 | പഠനകാര്യങ്ങളിൽ നേട്ടം, തൊഴിൽ മേഖലയിൽ പുരോഗതി

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

SCROLL FOR NEXT