ഫ്‌ലാറ്റിലെത്തിച്ച ആടുകള്‍/ വീഡിയോ ദൃശ്യം 
India

ബലി നല്‍കാനായി ആടുകളെ വീട്ടിലെത്തിച്ചു; ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധവുമായി മറ്റ് താമസക്കാര്‍; വീഡിയോ

മറ്റ് താസമക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബ്രക്രീദിന് മുന്‍പായി മുസ്ലീം യുവാവ് ബലി നല്‍കാനായി വീട്ടിലേക്ക് രണ്ട് ആടുകളെ കൊണ്ടുവന്നതിന് പിന്നാലെ ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധവുമായി മറ്റ് താമസക്കാര്‍. മുംബൈയിലെ മീരാ റോഡിലെ ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം.

മുഹസിന്‍ ഷെയ്ഖ് എന്നയാളാണ് ബലി നല്‍കാനായി രണ്ട് ആടുകളെ വീട്ടിലെത്തിച്ചത്. 250 ഓളം മുസ്ലീം കുടുംബങ്ങള്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ താമസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ഷവും ആടുകളെ ബലിനല്‍കാന്‍ ഹൗസിങ് സൊസൈറ്റി ഉടമ പ്രത്യേക സ്ഥലം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തവണ ഉടമ അതിന് അനുവാദം നല്‍കിയില്ലെന്നും പകരം മറ്റ് താമസക്കാരുമായി സംസാരിക്കാനും ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ആടുകളെ വീട്ടിലെത്തിച്ചതെന്ന് മുഹസിന്‍ പറഞ്ഞു. എന്നാല്‍ സൊസൈറ്റി പരിസരത്ത് ആടുകളെ ബലിനല്‍കാന്‍ താന്‍ പദ്ധതിയിട്ടിരുന്നില്ലെന്ന് മുഹസിന്‍ പറഞ്ഞു.

മറ്റ് താസമക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. സൊസൈറ്റി പരിസരത്ത് മൃഗബലി അനുവദിക്കില്ലെന്ന് പൊലീസ് താമസക്കാര്‍ക്ക് ഉറപ്പുനല്‍കി. നിയമം ലംഘിച്ചാല്‍ ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്ന് മുഹസിന്‍ ആടുകളെ മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT