പ്രതീകാത്മക ചിത്രം 
India

സെക്കന്റ് ഹാന്‍ഡ് ടിവിയുടെ പേരില്‍ ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ടിവി വില്‍പ്പനക്കാരനും അയല്‍വാസികളും ഉള്‍പ്പടെ 11 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗാര്‍ഹിക പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന 42കാരന് ജീവപര്യന്തം തടവ്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രതി സന്തോഷ് അംബവാലെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ജസ്റ്റിസ് ഈര്‍മ്മിള ജോഷിയാണ് ശിക്ഷ വിധിച്ചത്. ചൂതാട്ടത്തിന് അടിമയായ ഭര്‍ത്താവ് പതിവായി ഭാര്യയോട് പണം ആവശ്യപ്പെട്ടിരുന്നതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

സംഭവദിവസം ദമ്പതികള്‍ ഒരുസെക്കന്റ്ഹാന്‍ഡ് ടിവി വാങ്ങിയിരുന്നു. അതിന്റെ ഭാഗമായി ടിവി വിറ്റയാള്‍ പണം സ്വരൂപിക്കാനായി വീട്ടിലെത്തിയിരുന്നു. എന്നാല്‍ ടിവിക്ക് നല്‍കാന്‍ വെച്ച പണം ഭര്‍ത്താവ് കൊണ്ടുപോയി ചൂത് കളിച്ച് നശിപ്പിച്ചിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

യുവതിയടെ വെളിപ്പെടുത്തലില്‍ പ്രകോപിതനായ പ്രതി അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിവി വില്‍പ്പനക്കാരനും അയല്‍വാസികളും ഉള്‍പ്പടെ 11 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT