പ്രതീകാത്മക ചിത്രം 
India

സെക്കന്റ് ഹാന്‍ഡ് ടിവിയുടെ പേരില്‍ ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ടിവി വില്‍പ്പനക്കാരനും അയല്‍വാസികളും ഉള്‍പ്പടെ 11 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗാര്‍ഹിക പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന 42കാരന് ജീവപര്യന്തം തടവ്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രതി സന്തോഷ് അംബവാലെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ജസ്റ്റിസ് ഈര്‍മ്മിള ജോഷിയാണ് ശിക്ഷ വിധിച്ചത്. ചൂതാട്ടത്തിന് അടിമയായ ഭര്‍ത്താവ് പതിവായി ഭാര്യയോട് പണം ആവശ്യപ്പെട്ടിരുന്നതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

സംഭവദിവസം ദമ്പതികള്‍ ഒരുസെക്കന്റ്ഹാന്‍ഡ് ടിവി വാങ്ങിയിരുന്നു. അതിന്റെ ഭാഗമായി ടിവി വിറ്റയാള്‍ പണം സ്വരൂപിക്കാനായി വീട്ടിലെത്തിയിരുന്നു. എന്നാല്‍ ടിവിക്ക് നല്‍കാന്‍ വെച്ച പണം ഭര്‍ത്താവ് കൊണ്ടുപോയി ചൂത് കളിച്ച് നശിപ്പിച്ചിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

യുവതിയടെ വെളിപ്പെടുത്തലില്‍ പ്രകോപിതനായ പ്രതി അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിവി വില്‍പ്പനക്കാരനും അയല്‍വാസികളും ഉള്‍പ്പടെ 11 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT